മകരം പത്തിനു കുടുംബ ക്ഷേത്രത്തില്‍ വേല.
കോമരങ്ങള്‍ കുമാരേട്ടനും കുഞ്ഞാപ്പുട്ടിയും.
ആശാനും ശിഷ്യനും മാത്രമല്ല ബന്ധുക്കള്‍ കൂടിയാണു.
ആശാന്റെ നിഴലായി കുഞ്ഞാപ്പുട്ടി കാണും.
ആദ്യം വെളിച്ചപ്പെടുക കുമാരേട്ടനായിരിക്കും.
പിറകേ കുഞ്ഞാപ്പുട്ടി.
അന്നു പതിവിലും വൈകിയാണു കുമാരേട്ടന്റെ വെളിച്ചപ്പെടലുണ്ടായത്.
ദീപാരാധന സമയം. കുഞ്ഞാപ്പുട്ടി പിന്നെ താമസിച്ചില്ല.
അരമണിയും വാളും ചിലമ്പുമായി,മേളക്കാരേയും ഭക്തജനങ്ങളേയും
തള്ളിമാറ്റിക്കൊണ്ട് കുമാരകോമരം കിഴക്കേ ആല്‍ത്തറയിലേക്കു ഓടി.
പിറകേ കുഞ്ഞാപ്പുക്കോമരവും.
ഓട്ടത്തിനിടയില്‍ കഴിഞ്ഞകൊല്ലം ഇല്ലാതിരുന്ന ഒരു വേരില്‍ തട്ടി
കുമാരക്കോമരം മുന്നോട്ടു മൂക്കു കുത്തി,വീണില്ലെന്നു മാത്രം.
ദേവികടാക്ഷം ! അല്ലെങ്കില്‍ എന്തായിരിക്കും സ്ഥിതി?
അരമണിയും വാളും ചിലമ്പുമായി,ഓര്‍ക്കാനേ പറ്റുന്നില്ല,
ഏതയാലും തനിക്കു പറ്റിയ അബദ്ധം ശിഷ്യനു പറ്റരുതല്ലോ,
“ഇവിടെ ഒരു വേരുണ്ടു കുഞ്ഞാപ്പുട്ടി”
ഓട്ടത്തിനിടയില്‍ കുമാരേട്ടന്‍ വിളിച്ചു പറഞ്ഞു.
“അതു ഞാന്‍ കണ്ടു ചേട്ടാ”കുഞ്ഞാപ്പുട്ടീ.
സംഗതി പുറകെ ഓടിയെത്തിയ ഭക്തര്‍ പിടിച്ചെടുത്തു.
സന്ദര്‍ഭത്തിനനുസരിച്ചു അതിപ്പോഴും പറഞ്ഞു രസിക്കുന്നു.
Subscribe to:
Post Comments (Atom)
3 comments:
ഹ ഹ.
വെളിച്ചപ്പാടായാലും കാര്യം പറയാതിരിയ്ക്കുന്നതെങ്ങനെ?
;)
ഹ ഹാ... രസം.. ബഹുരസം..
അതങ്ങു കാണും പോലെ.. ഹഹ
Post a Comment