Friday, October 2, 2009

അപ്രിയ സത്യങ്ങൾ

ചെറിയ ഒരിടവേളക്കു ശേഷമാണ് പാന്റും ഷർട്ടും തയ്ക്കുവാനായി

സത്യേട്ടന്റെയടുത്ത് പോകുന്നത്.പഴകി ദ്രവിച്ച ഗോവണി കയറി

ഒന്നാം നിലയിലെത്തുമ്പോൾ ആദ്യം കാണുക മുറിക്കു മുൻപിൽ

മേശമേൽ നിരത്തിയിട്ട തുണികൾ മുറിക്കുന്ന സത്യേട്ടനെയാണ്.

ഇന്നാകാഴ്ചയില്ല.മുറി അടഞ്ഞുകിടക്കുന്നു.സ്ഥിരമായി പുറത്തു കിട

ക്കാറുള്ള മേശയും കലണ്ടറും കാണുന്നില്ല.കലണ്ടറിൽ നോക്കി പെൻ

സിൽ മാർക്കു ചെയ്താണ് തുന്നിതിരികെ തരുന്ന ദിവസ്സം തീരുമാനിക്കുക.

കടയുടെ മുൻപിൽ തൂക്കിയിട്ടുള്ള വെൽഫിറ്റ് എന്ന ബോർടും അപ്പ്രത്യക്ഷ

മായിരിക്കുന്നു. ഒരു നിമിഷം അസുഖകരമായ ചിലത് മനസ്സിലൂടെ പാഞ്ഞു.

തൊട്ടടുത്ത ചിട്ടിക്കമ്പനിയിൽ തിരക്കി. അയാൾ പറഞ്ഞു ഒരാഴ്ച

ക്കുമുൻപതുഷട്ടറിട്ടു.പുള്ളിക്കു എന്താണ് പറ്റിയത്?

ചിരിച്ചുകൊണ്ടായിരുന്നു മറുപടി,വയസ്സായില്ലേ?

കണ്ട്തുടങ്ങിയ നാൾ മുതൽ വലിയ മാറ്റങ്ങളൊന്നുമില്ലാത്ത വെളുത്ത് മെലി

ഞ്ഞ രൂപം. കാലത്തിനു വരുത്താൻ കഴിഞ്ഞത് മീശയിലും മുടിയിയിലും

കുറെ നര മാത്രം.കണ്ണടകൾ മാറി വന്നതു മാറ്റമാണെങ്കിൽ അതും.

വാതിൽ‌പ്പഴുതിലൂടെ എന്തെങ്കിലും കാണാൻ കഴിയുമൊ എന്നു നോക്കി.

നിരന്തരം ചലിച്ചുകൊണ്ടിരുന്ന മെഷീനുകൾ , തയ്പ്പുകഴിഞ്ഞു തേയ്ച്ച്

തൂക്കിയിടാറുള്ള തുണിത്തരങ്ങൾ ,ഇല്ല ഒന്നും ഇല്ല.

തിരിച്ചിറങ്ങുമ്പോഴാണ് ശ്രദ്ധയിൽ പെട്ടത് മരം കൊണ്ടുള്ള ഗോവണിയുടെ

ഒരു പടി പൊളിഞ്ഞു വീഴാറായിരിക്കുന്നു.സൂക്ഷിച്ചിറങ്ങിയില്ലെങ്കിൽ ആള്

താഴെപ്പോകും. മൂന്നുപതിറ്റാണ്ടിലേറെ നീണ്ടകയറ്റിറക്കം ഇന്നിവിടെ വെച്ച

വസാനിക്കുന്നു.എന്നാണു തുടങ്ങിയതെന്നറിയില്ല. എങ്കിലും സത്യേട്ടൻ

തയ്ച്ച പാന്റും ഷർട്ടും മാത്രമേ അന്നുമുതൽ ഞാൻ ധരിച്ചിട്ടുള്ളു.

കേരളതിലായാലും പുറത്തായാലും പാന്റും ഷർട്ടും തയ്ക്കേണ്ടിവരുമ്പോൾ

ത്രിപ്രയാറിലെത്തി ഈ ഗൊവണി കയറുന്നു.

പതിവു പോലെ കുനിഞ്ഞു നിന്നു തുണി മുറിക്കുന്നതിനിടയിൽ തല നിവർ

ത്താതെ ചിരിച്ചു വിശേഷങ്ങൾ തിരക്കുന്നു. കട്ടിങ്ങ് കഴിഞ്ഞാൽ തുണി വാങ്ങി

അളന്നു നൊക്കുന്നു. അളവു ശരിയെങ്കിൽ പിന്നെ തുണിയെപ്പറ്റിയുള്ള അഭി

പ്രായമാണ്.നന്നെങ്കിൽ കൊള്ളാമെന്നും ചീത്തയെങ്കിൽ മോശമെന്നും

തീർത്തും പറയും.പേരുകേട്ട മില്ലിന്റേതാണെങ്കിൽ പോലും ഇതിനു മാറ്റമൊന്നു

മില്ല. പിന്നീടു തയ്ക്കാനുള്ള അളവെടുക്കൽ.അപ്പോഴും കമന്റുണ്ടാകും,

തടീ കൂടിയിരിക്കുന്നു അല്ലെങ്കിൽ കുറഞ്ഞിരിക്കുന്നു. മുന്നിലെ കലണ്ടറിൽ

നോക്കി ഒരു തിയ്യതി പറയും. പറഞ്ഞ ദിവസ്സങ്ങളിൽ എത്താൻ കഴിയാറില്ല.

എങ്കിലും ചെല്ലുമ്പോൾ പറയും അന്നു വരാതിരുന്നത് നന്നായി

എനിക്കു അത്യാവശ്യമായി എറണാകുളം വരെ പോകേണ്ടി വന്നു.
ഒരിക്കൽ ഒരു സുഹ്ര്ത്തിനൊപ്പമാണ് തൈക്കുന്നതിനു ചെന്നത്.തുണി വാങ്ങി നീവ്ര്ത്തി
നോക്കി പതിവു പോലുള്ള അഭിപ്രായപ്രകടനം.സുഹ്രുത്തിന്റെ മുഖം വാടി.
പാന്റും ഷർടും അവന്റെ സംഭാവനയാണ്.
ത്യ്ച്ചത് വാങ്ങാൻ ചെന്നപ്പോഴാണറിഞ്ഞത്,സുന്ദരമായ ഒരു പാന്റും ഷർട്ടും എക്സ്റ്റ്റാ.
ഞാൻ ചോദിച്ചു എന്താണിത്? നിങ്ങളുടെ സുഹ്രുത്തു നിങ്ങൾക്കായി തൈപ്പിച്ചതാണ്.
അതിന്റെ തയ്യൽ ക്കൂലിയും തന്നിട്ടുണ്.
ചിലപ്പോൾ നമ്മൾ അറിയാതെ പറഞ്ഞു പോകുന്ന അപ്രിയ സത്യങ്ങളോ നിറ്ദ്ദോഷമായ
കമന്റുകളോ എന്തല്ലാം പ്രത്യഘാദങ്ങളാണുണ്ടാക്കുക!
ഒരു ഗുണഭോക്താവായ എനിക്ക് ജീവിതകാലം മുഴുവൻ ഓർത്ത്ചിരിക്കാനുള്ള
അവസരം മാത്രമായിരുന്നോ അതുണ്ടാക്കിയത്?
സത്യേട്ട്നും എന്റെ സുഹ്രുത്തുംഎപ്പോഴെങ്കിലും അതോർത്ത് ചിരിച്ചിട്ടുണ്ടാകുമോ?

Saturday, February 14, 2009

ഹലോ തുടരട്ടെ..

ഇടവേളക്കു ശേഷം....