Sunday, February 24, 2008

വിളിപ്പേര്.

വിരസ്സമായ ഒരു ഞായറിനെ എങ്ങിനെ സരസ്സമാക്കാമന്നു ചിന്തിച്ചിരി
ക്കുമ്പോഴാണു അശോകന്റെ വിളി.മറ്റൊന്നും ചിന്തിക്കില്ലെങ്കില്‍
ഇന്നത്തെ വയ്കുന്നേരം നമ്മള്‍ക്കൊന്നിച്ചാകാം.
അശോകന്‍ ഗല്‍ഫില്‍ നിന്നു വന്നതിനു ശേഷമുള്ള പരിചയമുള്ളു,
ഒറ്റക്കു പൊകാനൊരു മടി.ഞാന്‍ പറഞ്ഞു”എന്റെ കൂടെ കാര്‍ത്തുവുമുണ്ടാകും’
“വിത്ത് പ്ലഷര്‍” മറുതലമറുപടി.
കാര്‍ത്തു എന്നതു ഞാന്‍ വിളിക്കുന്ന ചുരുക്കപ്പേര്‍ ,മുഴുവന്‍ കാര്‍ത്തികേയന്‍
നായര്‍ ഫ്രം കൊല്ലം.കൊല്ലം വിട്ടവനു ഇല്ലം വേണ്ട എന്നതു പോലെ
കൊല്ലങ്ങളായി ഇവിടെ.ഒറ്റയായ താമസ്സത്തിന്റെ വിരസ്സത ഒഴിവാക്കാനാണു
ഞാനുമായുള്ള കമ്പനി.

വൈകിയിട്ട് ഒരോട്ടോ പിടിച്ചു ഞാന്‍ നായരുടെ വീട്ടിലെത്തുന്നു.
വീടു അകത്തുനിന്നു പൂട്ടിയിരിക്കുന്നു.ഞാന്‍ വാതിലില്‍ തട്ടി വിളിച്ചു”കാര്‍ത്തൂ,
കാര്‍ത്തൂ”.മറുപടി ഇല്ലാത്തതിനാല്‍ ഞാന്‍ പുറകുവശത്തേക്കു പോയി.
എന്നെ സഹായിക്കാനായി ഓട്ടൊ ഡ്രൈവര്‍ ഇറങ്ങി വന്നു വാതിലില്‍തട്ടി വിളി
തുടങ്ങി”ചേച്ചീ,കാര്‍ത്തുച്ചേച്ചീ”.പുറകില്‍നിന്നുവരുമ്പോഴേക്കും അയാള്‍ മറുപടി
യൊന്നും കിട്ടാത്തതിനാല്‍ അപ്പുറത്തെ ജനലിലും തട്ടി വിളിക്കുന്നുണ്ടായിരുന്നു,
ചേച്ചീ,കാര്‍ത്തുച്ചേച്ചീ”.ഞാന്‍ പറഞ്ഞു ആളിവിടെ ഇല്ല,വഴിയില്‍ നിന്നു കിട്ടും.
പോകുന്ന വഴിയില്‍ കാര്‍ത്തികേയന്‍ നായരെക്കണ്ടു.വണ്ടിനിറുത്തി കേറുന്നതിനി
ടയില്‍ ഡ്രൈവര്‍ ചോദിച്ചു”ഇയാളായിരുന്നൊ ഞാന്‍ കരുതി സാറിന്റെ ഭാര്യയായി
രിക്കുമെന്നു”.

അശോകന്റെ വീട്ടിലെത്തിയപ്പോള്‍ ഞാനാദ്യം പുറത്തിറങ്ങി നടന്നു.
കാര്‍ത്തികേയന്‍ ഓട്ടൊക്കാരനെ പിരിച്ചയക്കാന്‍ നിന്നു.അശോകന്‍ ഇറങ്ങി വന്നു
എന്നോടു ചോദിച്ചു”എവിടെ സാറിന്റെ ഭാര്യ ?എന്റെ മിസ്സിസ്സ് പരിചയപ്പെടാനിരി
ക്കയാണ്. ഞാന്‍ കാര്‍ത്തികേയന്‍ നായരെ ചൂണ്ടി പറഞ്ഞു”ഇതാണു കാര്‍ത്തു
പരിചയമായതില്‍പ്പിന്നെ ഞാനങ്ങിനെയാണ് വിളിക്കുന്നത്.”..............

Saturday, February 16, 2008

പ്രചോദനം.

പനാജി‌‌ മഡ് ഗാവ് റോഡരുകില്‍ ജ്വാരിയിലായിരുന്നു വീട്.
വീടിന്റെ മുന്നിലാണു പനാജിയിലേക്കുള്ള ബസ് സ്റ്റോപ്പ്.
മുന്‍ വാതില്‍ തുറന്നു അകത്തു കടന്നപ്പോഴേക്കും പിന്‍ വാതിലില്‍ മുട്ട് കേട്ടു
കയ്യില്‍ പാക്കറ്റുമായ് പതിനാറുപ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി.
മിനിയും ഷര്‍ട്ടും വേഷം .നീണ്ട മുടി സ്കര്‍ട്ടിനും താഴെ കിടക്കുന്നു.
അവള്‍ അടുക്കളയിലേക്കു കയറി പാല്‍ പാക്കറ്റ് അകത്തു വെച്ചു,തിരിച്ചു
വന്നു ചോദിച്ചു”യാത്ര സുഖമായിരുന്നോ, വീട്ടിലെ വിശേഷങ്ങള്‍
എന്തല്ലാമാണ്”?.എന്റെ ബയോഡാറ്റകള്‍ അച്ഛനില്‍ നിന്നും മനസ്സിലാക്കി
യിട്ടുണ്ടാകും,പരിചയഭാവം കണ്ടപ്പോള്‍ ഞാനൂഹിച്ചു.
ചോദ്യം ഇംഗ്ലീഷിലായിരുന്നെങ്കിലും മലയാളത്തിലായിരുന്നു എന്റെ മറുപടി.
അതുകേട്ടവള്‍ പൊട്ടിച്ചിരിച്ചു.
അച്ഛന്‍ പറഞ്ഞു”അവള്‍ക്കു മലയാളം അറിയില്ല.ഇംഗ്ലീഷ്,ഹിന്ദി,മറാത്തി,
കൊങ്ങിണി ഇവയല്ലാം അറിയാം.മറുനാട്ടില്‍ വന്നാല്‍ ആദ്യം ചെയ്യേണ്ടതു
അവിടുത്തെ ഭാഷ പഠിക്കുകയാണ്,ഇവിടുത്തെ ഭാഷ കൊങ്ങണിയാണു,
അതവള്‍ നിനക്കു പഠിപ്പിച്ചു തരും”.
അവള്‍ വൈകിയിട്ടു വരാമെന്നു പറഞ്ഞു പോയി.
എനിക്കു പറ്റിയ അമളിയോര്‍ത്തു ഞാന്‍ ചിരിച്ചു,കണ്ടാല്‍ മലയാളിയാണെന്നേ
തോന്നൂ,പേരും മലയാളിയുടേത്,ലത.
വീടിനു പുറകുവശത്തൊരു വയല്‍,അതില്‍ പോര്‍ക്കും കോഴിയും മേഞ്ഞു
നടക്കുന്നു.വയലിനപ്പുറത്താണവളുടെ വീടു.
അവളുടെ ഡാഡി മരിച്ചിട്ടധികം നാളായിട്ടില്ല.അമിതമായ മദ്യപാനമാണു
കാരണം.ഗോവയില്‍ ഏറ്റവും വിലകുറഞ്ഞ സാധനമാണ് മദ്യം.
ഡെം പൊ കമ്പനിയിലായിരുന്നു ജോലി.
അവളുടെ ഡാഡിയും എന്റെ അച്ഛനും നല്ല അടുപ്പത്തിലായിരുന്നു.
മിലിട്ടറി കാന്റീനില്‍ നിന്നു കിട്ടുന്ന മദ്യമായിരുന്നു ഒരുകാര്യം.
ലതയുടെ ഡാഡിയുമായുള്ള അടുപ്പമാണു അവളെ വീട്ടിലെ ഒരംഗത്തെ
പോലെയാക്കിയത്.അവളുടെ വീടിനോട് ചേര്‍ന്നു ഒരു കടനടത്തുന്നുണ്ട്.
ഡാഡിയുള്ളപ്പോള്‍ തന്നെ ഒരുരസത്തിനു തുടങ്ങിയതാണ്,അതിപ്പോള്‍
ഒരു ജീവിത മാര്‍ഗ്ഗമായി.പഞ്ചിമില്‍ നിന്നു സാധനങ്ങള്‍ മൊത്തമായി
വാങ്ങിക്കൊണ്ടുവന്നു ചില്ലറയായി വില്‍ക്കുന്നു.വീട്ടിലേക്കു ആവശ്യമുള്ളതെ
ന്തെങ്കിലും പറഞ്ഞാല്‍ അവള്‍ കൊണ്ടു വരും.അധികവും പഴവും പച്ചക്കറി
കളുമാണു.ബാക്കിയല്ലാംകാന്റീനില്‍ നിന്നു വാങ്ങിക്കും.

രണ്ടുമുറികളും അടുക്കളയും വരാന്തയും ചേര്‍ന്നതാണു ഞങ്ങളുടെ
വീട്.വരാന്ത അടച്ചുകെട്ടി ഗ്രില്ല് വെച്ചിരിക്കുന്നു.ബസ്സ് കാത്തു നില്‍ക്കുന്നവ
രുടെ ശല്യം ഒഴിവാക്കനാണത്.എങ്കിലും ഗ്രില്ലില്‍ക്കൂടി അകത്തു നടക്കുന്ന
തവര്‍ക്ക് കുറെയൊക്കെ കാണാന്‍ കഴിയും.വീടിനോട്ചേര്‍ന്നു മറ്റൊരു
ക്വാര്‍ട്ടേഴ്സും കൂടിയുണ്ടു.അതില്‍ പട്ടാളക്കാരന്‍ ഗോപാലന്‍ നായരും ഭാര്യയും
താമസിക്കുന്നു.കല്യാണം കഴിഞ്ഞിട്ടു ഏറെക്കാലമായെങ്കിലും കുട്ടികളൊന്നു
മില്ല.അവര്‍അവരുടേതായലോകത്തിലാണ്.

സെട്രല്‍ കമ്മറ്റിയില്‍ നിന്നു ലോക്കല്‍ കമ്മറ്റിയിലേക്കുമാറ്റിയ
രാഷ്ട്രീയക്കരന്റേതുപോലെയായി എന്റെ അവസ്ഥ.പുതിയ ആളുകള്‍,
പുതിയ ഭാഷ ,എല്ലാം ഒന്നില്‍നിന്നുതുടങ്ങണം.കൂട്ടിനായി ഒരു മരുപ്പച്ച
യായി ലത.കേരളം പോലെ സുന്ദരമാണു ഗോവയും.ആളുകളുടെ സ്വഭാ
വത്തില്‍ കാര്യമാ‍ായ മാറ്റമുണ്ട്.ഹ്രുദയത്തില്‍ സ്നേഹവും നന്മയും ഉള്ളവര്‍.
വായില്‍ വിരല്‍ വെച്ചുകൊടുത്താലും കടിക്കാതെ തുപ്പിക്കളയുന്നവര്‍.
വളരെ വേഗത്തില്‍ ഞാന്‍ അവിടവുമായി ഇഴുകിച്ചേര്‍ന്നു.
അവിടത്തെ നിറവും രുചിയും നുരയുന്ന സ്നേഹവും ഞാനാസ്വദിച്ചു തുടങ്ങി.
ഒഴിവു സമയങ്ങളീല്‍ അവിടുത്തെ കാഴ്ചകള്‍ വരച്ചു നിറംകൊടുത്തു വരാന്ത
യില്‍ തൂക്കി.ബസ്സ് കാത്തു നിന്നവര്‍ അതൊക്കെ കണ്ടു രസിച്ചു.
അവരുടെ ആല്‍ബങ്ങളും,പഴയ പടങ്ങളും,കാരംബോഡുമൊക്കെ
നിറം മുക്കി വരച്ചു കൊടുത്തു.പകരം കാലങ്ങളോളം ഓര്‍ക്കാനുള്ള സമ്മാന
ങ്ങള്‍ അവരെനിക്കുതന്നു.

മൂന്നാലുമാസം പോയതറിഞ്ഞില്ല.ലതയുമായുള്ള അടുപ്പം മൂലം
കൊങ്ങണി ഭാഷയും കൂറെയേറെ വശമായി.ആണ്‍ പെണ്‍ ബന്ധങ്ങളില്‍
അതിരുകള്‍ വെക്കാത്തവരാണ് ഗോവന്‍സ്.വളരെ അടുത്തയാളോടെന്ന
പോലെയാണവള്‍ എന്നോടവള്‍ പെരുമാറിയിരുന്നത്.ദുരുദ്ദേശ്ശപരമായ
ഒരു സ്പര്‍ശം പോലുമവളനുവദിച്ചിട്ടില്ല.അതിനു ശ്രമിച്ചാല്‍ ഒച്ചവെക്കുകയോ
ഒഴിഞ്ഞു മാറുകയോ ചെയ്യും.മനസ്സ് വഴിവിട്ടു സഞ്ചരിച്ചപ്പോഴും ഞാന്‍ അതിരു
കള്‍ ലംഘിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു.

ഇതിനിടയില്‍ എനിക്കൊരു ജോലികിട്ടി.സുവാരി ആഗ്രൊ
കെമിക്കത്സിന്റെ സൈറ്റില്‍ ഒരു കോണ്ട്രാക്റ്റ്കമ്പനിയില്‍.ഫയര്‍ അലാം
ആന്റ് കമ്മൂണിക്കേഷന്‍ സിസ്റ്റം ഇന്‍സ്റ്റല്ലേഷനാണു പണി.അതോടെ
എന്റെ ഒഴിവു സമയങ്ങള്‍ ചുരുങ്ങി.കാലത്തെ പോയാല്‍ വൈകിയാണ്
വീട്ടിലെത്തുക.ഞായറാഴ്ചകളിലെ ബീച്ചിലേക്കുള്ള യാത്രമാത്രമായി ലതയു
മായികൂടാനുള്ള അവസരം.അവള്‍ക്കു പതിനൊന്നാം ക്ലാസ്സിലേക്കുള്ള
പരീക്ഷയുടെ സമയവും. പരീക്ഷകഴിഞ്ഞു വെക്കേഷന്‍ ആയപ്പൊഴേക്കും
എന്റെ ജോലിയും കഴിഞ്ഞു.സൈറ്റിലെ പണികള്‍ തീര്‍ന്നപ്പോള്‍ ഒരു മാസം
മുപ്പതിനു എനിക്കു ശമ്പളവും പിരിച്ചുവിടല്‍ നോട്ടീസ്സും കിട്ടി.അവരുടെ
അടുത്ത വര്‍ക്ക് ഗുജറാത്തിലാണു,എനിക്കു താല്‍പ്പര്യം ഉണ്ടെങ്കില്‍ അവിടെ
ജോയിന്‍ ചെയ്യാം.

വീട്ടില്‍ വന്നു അച്ഛനോടു പറഞ്ഞപ്പോള്‍ നീ നാളെത്തന്നെ വീട്ടിലേ
ക്കു പോവുക.തിരികേവരുമ്പോഴേക്കും ഞാനെന്തെങ്കിലും ജോലി ശരിയാക്കി
വെയ്ക്കാം കുറെ നാളുകളായില്ലെ വീട്ടീല്‍ നിന്നു മാറി നിന്നിട്ടു എന്നമറുപടിയാണ്
കിട്ടിയത്.പിറ്റെ ദിവസ്സം പുറപ്പെടാന്‍ സമയമായപ്പോഴാണ് ലത വന്നത്.
“ഞാന്‍ വീട്ടീലേക്കു പോവുകയാണ്,എന്റെ ഇവിടുത്തെ ജോലി കഴിഞ്ഞു”
ഞാന്‍ പറഞ്ഞു.”ഇനി എന്നാണ് തിരികെ വരിക’ അവള്‍ ചോദിച്ചു.“
“ഒന്നും തീരുമാനിച്ചിട്ടില്ല’
“അവിടെ ചെന്നാല്‍ എന്നെ ഓര്‍ക്കുമോ’
“ചിലപ്പോള്‍ ഓര്‍ക്കും,അവിടെ നല്ലജോലി വല്ലതും ശരിയായാല്‍ പിന്നെ
മറന്നെന്നും വരും”.
“നിങ്ങള്‍ വന്നതിനു ശേഷം ഡാഡിയുടെ വേര്‍പാടിന്റെ വേദന ഞാന്‍ മറന്നു
ഇത്രയും പെട്ടെന്നതു ഇല്ലാതാകുമെന്നു ഞാനറിഞ്ഞില്ല”അവള്‍ പൊട്ടിക്കരഞ്ഞു.
പെട്ടെന്നവള്‍ മുറിയിലേക്കുകടന്നു എന്റെ കഴുത്തില്‍ കയ്യിട്ടു ചുണ്ടില്‍ ചുംബിച്ചു.
എന്റെ പിടി മുറുകും മുമ്പേ കുതറി മാറി നിന്നു പറഞ്ഞു,
“തിരികെ വരുമ്പോളിതു എനിക്കു മടക്കിത്തരണം”.
ആ ഒരൊന്നാണു എന്റെ രണ്ടാമതു ഗോവന്‍ യാത്രക്കൂള്ള പ്രചോദനമായത്.

Wednesday, February 13, 2008

യാത്ര തുടങ്ങുകയായി..

പഠിപ്പ് കഴിഞ്ഞ് സ്റ്റഡിസര്‍ക്കിളും വായനശാലയും രാഷ്ട്രീയവുമൊക്കെയായി
നടക്കുന്നകാലത്താണു അഛന്‍ ഗോവായിലേക്കു വിളിക്കുന്നത്.
“ജൊലിയൊന്നും കിട്ടിയില്ലെങ്കിലും എനിക്കൊരു കൂട്ടായല്ലൊ.
പിന്നെക്കുറെ ലോകപരിചയവും കിട്ടും.“
ഇരുപത്തഞ്ചു വര്‍ഷത്തെ ആര്‍മി സേവനത്തിനു ശേഷം ബൊംബോളിം
ക്യാമ്പില്‍ സിവിലിയനായിട്ടു ജോലി നോക്കുകയാണ്.
ക്യാമ്പിനകത്ത്തന്നെ മുറിയും ഭക്ഷണവും കിട്ടുമെങ്കിലും അഛന്‍ പുറത്ത്
ഒരു വീടെടുത്തു താമസിക്കുന്നു.ഇരുപത്തഞ്ച് കൊല്ലത്തെ
മടുപ്പു ഒഴിവാക്കാനായിരിക്കും.
പഠിപ്പു കഴിഞ്ഞ് ജോലി കിട്ടുന്നതിനുമുന്‍പുള്ള ഒരു ഇടവേള എത്ര രസകര
മായിരിക്കുമെന്നു അനുഭവിച്ചവര്‍ക്കേ അറിയാനൊക്കൂ.
ഞാന്‍ പോക്ക് കഴിയുന്നത്ര നീട്ടികൊണ്ടുപോയി.
ഒടുവില്‍ you should reach here positively on..എന്ന
മെസ്സേജ് കിട്ടുമ്പോഴാണു കെട്ട് മുറുക്കിയത്.

നൂറുകണക്കിനു കൂട്ടുകാരുടെ സ്നേഹനിര്‍ഭരമായ യാത്രയയപ്പ്.
അക്കാലത്ത് ഹാര്‍ട്ടറ്റാക്ക് കുറവായതുകൊണ്ടാണ്,ഞാന്‍ ഹ്രുദയം പൊട്ടി
മരിക്കാതിരുന്നത്.ത്രിശ്ശൂര്‍ നിന്നു മങ്കലാപുരത്തേക്ക്, അവിടെനിന്നു ലോണ്ട
പിന്നെ മഡ് ഗ്ഗാവ്.വെളുപ്പിനു മൂന്നു മണിക്ക് ട്രയിന്‍ ലോണ്ടയിലെത്തി.
അവിടെ അഛന്‍ കാത്ത് നിന്നിരുന്നു.മര്‍ഗോവയിലേക്കുള്ള ട്രയിനില്‍
കയറിപ്പറ്റി. കാല് വെക്കാന്‍പോലും സ്ഥലമില്ല.
സീറ്റുകളിലും ബര്‍ത്തുകളിലും പട്ടാളക്കാര്‍ ബെഡ്ഡോള്‍ഡര്‍ നിവര്‍ത്തിയിട്ട്
കിടന്നുറങ്ങുന്നു.കുറെ നിന്നു മടുത്തപ്പോള്‍ അഛന്‍ പറഞ്ഞു,
“അനുജന്മാരെ നിങ്ങള്‍ എഴുന്നേറ്റിരുന്നാല്‍ കുറേ പേര്‍ക്ക് ഇരിക്കാന്‍ പറ്റും,
നേരം വെളുത്ത് തുടങ്ങിയിരിക്കുന്നു”.
“കാലത്ത് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണു,ഇനിയൊന്നുറങ്ങണമെങ്കില്‍
അടുത്ത ആഴ്ചയേ പറ്റൂ”ഒരാള്‍ മുരണ്ടു.
അഛന്‍ പറഞ്ഞു” friends I have served the Army for
the last 25 years,still Iam serving.You should not
behave like this".
“ഠീക്ക് ഹേ ഭായ്”പട്ടാളക്കാരിലൊരുവന്‍ വിളിച്ചു പറഞ്ഞു.
പ്രശ്നം യാത്രക്കാര്‍ ഏറ്റു പിടിച്ചു.പരസ്പരം തെറി വിളി.ഹിന്ദിയില്‍ ഇങ്ങോട്ടും
മലയാളത്തിലും കന്നടയിലും തിരിച്കങ്ങോട്ടും. സീറ്റില്‍ കിടന്നവര്‍ എഴുന്നേറ്റിരുന്നു.
അഛന്‍പറഞ്ഞു”കഴിഞ്ഞമുപ്പതുകൊല്ലമായി ഞാന്‍ ട്രയിന്‍ യാത്ര ചെയ്യുന്നു
ഇങ്ങിനെയൊരനുഭവം എനിക്കാദ്യമായാണ്”
പെട്ടെന്നൊരുവന്‍ എഴുന്നേറ്റ് അഛന്റെ നേരെ കയ്യോങ്ങി.
ഞാന്‍ ഇടയില്‍ കയറി നിന്നതു കൊണ്ടു അടി കൊണ്ടില്ല.
പിന്നീട് മര്‍ഗോവ വരെയുള്ള യാത്ര ശ്വാസമടക്കിപിടിച്ചുകൊണ്ടായിരുന്നു.

അതിരുകള്‍ കാക്കുന്ന പട്ടാളക്കാരന്‍ കമാണ്ടുകള്‍ അനുസരിക്കുക
മാത്രമാണോ ചെയ്യുന്നത്?മനസ്സില്‍ കാരുണ്യം ഒന്നില്ലേ?
ക്യാമ്പിലെ കര്‍ശ്ശനവും വിരസ്സവുമായ ജീവിതമാണോ സ്നേഹത്തെ മനസ്സില്‍
നിന്നു തുടച്ചു നീക്കുന്നത്?.

Tuesday, February 12, 2008

വെളിപാടുകള്‍.

മകരം പത്തിനു കുടുംബ ക്ഷേത്രത്തില്‍ വേല.
കോമരങ്ങള്‍ കുമാരേട്ടനും കുഞ്ഞാപ്പുട്ടിയും.
ആശാനും ശിഷ്യനും മാത്രമല്ല ബന്ധുക്കള്‍ കൂടിയാണു.
ആശാന്റെ നിഴലായി കുഞ്ഞാപ്പുട്ടി കാണും.
ആദ്യം വെളിച്ചപ്പെടുക കുമാരേട്ടനായിരിക്കും.
പിറകേ കുഞ്ഞാപ്പുട്ടി.
അന്നു പതിവിലും വൈകിയാണു കുമാരേട്ടന്റെ വെളിച്ചപ്പെടലുണ്ടായത്.
ദീപാരാധന സമയം. കുഞ്ഞാപ്പുട്ടി പിന്നെ താമസിച്ചില്ല.
അരമണിയും വാളും ചിലമ്പുമായി,മേളക്കാരേയും ഭക്തജനങ്ങളേയും
തള്ളിമാറ്റിക്കൊണ്ട് കുമാരകോമരം കിഴക്കേ ആല്‍ത്തറയിലേക്കു ഓടി.
പിറകേ കുഞ്ഞാപ്പുക്കോമരവും.
ഓട്ടത്തിനിടയില്‍ കഴിഞ്ഞകൊല്ലം ഇല്ലാതിരുന്ന ഒരു വേരില്‍ തട്ടി
കുമാരക്കോമരം മുന്നോട്ടു മൂക്കു കുത്തി,വീണില്ലെന്നു മാത്രം.
ദേവികടാക്ഷം ! അല്ലെങ്കില്‍ എന്തായിരിക്കും സ്ഥിതി?
അരമണിയും വാളും ചിലമ്പുമായി,ഓര്‍ക്കാനേ പറ്റുന്നില്ല,
ഏതയാലും തനിക്കു പറ്റിയ അബദ്ധം ശിഷ്യനു പറ്റരുതല്ലോ,
“ഇവിടെ ഒരു വേരുണ്ടു കുഞ്ഞാപ്പുട്ടി”
ഓട്ടത്തിനിടയില്‍ കുമാരേട്ടന്‍ വിളിച്ചു പറഞ്ഞു.
“അതു ഞാന്‍ കണ്ടു ചേട്ടാ”കുഞ്ഞാപ്പുട്ടീ.
സംഗതി പുറകെ ഓടിയെത്തിയ ഭക്തര്‍ പിടിച്ചെടുത്തു.
സന്ദര്‍ഭത്തിനനുസരിച്ചു അതിപ്പോഴും പറഞ്ഞു രസിക്കുന്നു.

Monday, February 11, 2008

സുന്ദരകാണ്ഡം.

ആലുവായിലെ എന്റെ ആദ്യ ശിവരാത്രി സുന്ദരേട്ടനൊപ്പമായിരുന്നു.
“ഡ്യൂട്ടിയും നോക്കാം ശിവരാത്രിവ്രതമെടുത്തു ഉറക്കമൊഴിക്കുകയും ചെയ്യാം.
ഇങ്ങിനെയൊരവസരം പിന്നീടുകിട്ടിയെന്നു വരില്ല.“സുന്ദരേട്ടന്‍ പറഞ്ഞു.
പേരും,രൂപവും,സ്വഭാവവും തമ്മില്‍ ബന്ധമൊന്നുമില്ല.
സുന്ദരേട്ടന്‍ കറുത്തു തടിച്ചിട്ടാണ്.ഒരു തമിഴ്ലുക്കുണ്ട്.
സ്വഭാവമാണെങ്കിലോ തനി പട്ട്.
സഹപ്രവര്‍ത്തകര്‍ക്കും കൂട്ടുകാര്‍ക്കും വേണ്ടി എന്തും ചെയ്യും.
കുടിക്കില്ലെങ്കിലും മറ്റുള്ളവര്‍ക്കു വാങ്ങി കൊടുക്കും.
ഒരിക്കലൊരു കൂട്ടുകാരനു കിഡ്നി ദാനം ചെയ്യാന്‍ തയ്യാറായി.
ഭാര്യയുടെ ശക്തമായ ഇടപെടല്‍ മൂലമാണു അതില്‍നിന്നൊഴിവായത്.
ആലുവാദേശത്ത് ചെണ്ടപ്പുറത്ത് കോലു വീണാല്‍,ഉത്സവമായാലും,
പള്ളിപ്പെരുന്നാളായാലും സുന്ദരേട്ടന്‍ എന്നെക്കൂടെ കൂട്ടും..
മണപ്പുറത്ത് ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും സ്വിച്ച് റൂമിലായിരുന്നു ഡ്യുട്ടി.
ഓലഷെഡ്ഡിന്റെ പുറകില്‍ സുന്ദരേട്ടന്‍ കാര്യങ്ങളൊക്കെ അറേഞ്ച് ചെയ്തിരുന്നു.
രാത്രി രണ്ടു മണിവരെയേ എനിക്കുറക്കം തടുത്തു നിര്‍ത്താന്‍ കഴിഞ്ഞുള്ളു.

കാലത്തു ആറുമണിക്കു എന്നെ തട്ടിവിളിച്ചു പറഞ്ഞു,“വാ വീട്ടിലേക്കുപോകാം
നിങ്ങളുടെ ഡ്യൂട്ടിയും വ്രതവും ഞാനാണു നോക്കിയത്,അടുത്ത ശിവരാത്രിക്ക് ഇത്
തിരിച്ചു നോക്കിയാല്‍ മതി”.വീട്ടില്‍ ചെന്നാല്‍ സുന്ദരേട്ടന്‍ വേറൊരാളാണു.
ഭാര്യ എന്തു പറഞ്ഞാലും ചിരിച്ചു കേട്ടുകൊണ്ടിരിക്കും,ചിലപ്പോള്‍ ഒന്നുമൂളിയെങ്കിലായി.
വീടിനുതൊട്ട് ഒരു പൊടിമില്ലുണ്ട്,ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങിയതാണ്.
സുന്ദരേട്ടന്റെ സ്വഭാവം കാരണം രണ്ടെറ്റവും കൂട്ടി മുട്ടിക്കാന്‍ പ്രയാസമാണ്.
വീട്ടാവശ്യത്തിനുള്ള മല്ലിയും മുളകും കാശുകൊടുത്തു വാങ്ങേണ്ടിവരില്ല എന്നാണവര്‍
പറയാറുള്ളത്.നല്ലകുത്തരിച്ചോറും.അച്ചാറും,തയ് രും പപ്പടവും,പിന്നെ പറമ്പില്‍
ഉണ്ടാക്കിയ പച്ചക്കറിയും.എന്റെ ഹോട്ടല്‍ ശാപ്പാടിനൊരു ബ്രയ്ക്ക്.ഞാനതു
ശരിക്കും ആസ്വദിക്കാറുണ്ട്.

സിനിമ സുന്ദരേട്ടന്റെ മറ്റൊരു വീക്നെസ്സാണ്.സുന്ദരേട്ടന്റെ ആല്‍ബം
പരിശോധിച്ചാല്‍ അതു മനസ്സിലാകും.സിനിമാനടികളൊന്നിച്ചുള്ള ധാരാളം ഫോട്ടൊ
കള്‍.പുള്ളിയുടെ ഭാര്യ എപ്പോഴും പറയും“ ഞങ്ങളൊന്നിച്ചുള്ള ഫോട്ടോയേക്കാള്‍
എത്രയോ കൂടുതലാണു അങ്ങേര്‍ നടികളൊന്നിച്ചു എടുത്തിട്ടുള്ളത്.”
“ചേട്ടന്‍ സിനിമയിലഭിനയിച്ചിട്ടുണ്ടോ” ഞാന്‍ ചോദിച്ചു.
“ഇല്ല,നേരത്തേ എനിക്കു സാധിക്കുമായിരുന്നു,അന്നൊന്നും തോന്നിയില്ല,ഇപ്പോള്‍
എനിക്കൊരു മോഹം ഇല്ലാതില്ല”.
ആയിടെക്കാണു പ്രേമേട്ടന്‍ ഇന്ദ്രപ്രസ്ഥത്തിനു ശേഷം മറ്റൊരു പടം പിടിക്കാന്‍
തുടങ്ങിയത്.പേരു ഓരോ വിളിയും കാതോര്‍ത്ത്.ഇതൊരു ലൊബജറ്റ് പടമായിരുന്നു.
ഇന്ദ്രപ്രസ്ഥത്തിനു മുടക്കമുതല്‍ തിരിച്ചു കിട്ടിയില്ല.ത്രിപ്രയാറും പരിസരവുമാണ്
ഷൂട്ടിങ്ങ് നടക്കുന്നത്.ഞാന്‍ പ്രേമേട്ടനോട് സുന്ദരേട്ടന്റെ കാര്യം പറഞ്ഞു.
അദ്ദേഹം സംവിധായകന്‍ വിനുവുമായാലോചിച്ച് ചില സീനുകളില്‍ അഭിനയിപ്പി
ക്കാമന്നേറ്റു.ചിത്രത്തിലെ കൊടതി സീനുകളില്‍ വക്കീലായിട്ടാണ്.
കുറച്ചേറെ സീനുകള്‍ ഷൂട്ട് ചെയ്തൂ.പ്രേമേട്ടനെ മണിയടിച്ചു ചിത്രത്തിലെ പുതുമുഖ
നായികയുമൊന്നിച്ചു ഒരു ഫൊട്ടോയും സുന്ദരേട്ടന്‍ സംഘടിപ്പിച്ചു.

പടം പൂര്‍ത്തിയായെങ്കിലും ലാബില്‍ നിന്നു പ്രിന്റ് വിട്ടുകൊടുത്തില്ല.
ഇന്ദ്രപ്രസ്ഥത്തിന്റെ കടമായിരുന്നു പ്രശ്നം.പ്രേമേട്ടന്‍ ഗള്‍ഫിലേക്കു തിരിച്ചു
പോയി .കടമല്ലാം വീടിയപ്പോഴേക്കും വര്‍ഷങ്ങള്‍ കടന്നുപോയി.ചിത്രം റിലീസ്
ചെയ്യാന്‍ പറ്റാത്ത അവസ്ഥ.നടീനടന്മാര്‍ പലരും മരിച്ച് പോയിരുന്നു.
പ്രമേയത്തിന്റെ പുതുമയും നഷ്ടപ്പെട്ടിരുന്നു.

അമ്ര് താ ടി വി ക്കാ‍ര്‍ പടം വാങ്ങി.രണ്ടര മണിക്കൂര്‍ പടം ഒന്നര
മണിക്കൂറായി വെട്ടിച്ചുരുക്കി. സുന്ദരേട്ടെന്റെ സീന്‍ ഒന്നുപോലും ഇല്ലാതെയാണ്,
പടം റിലീസ്സായത്.അപ്പോഴേക്കുമദ്ദേഹം ഉര്‍വ്വശ്ശി,മേനക,രംഭ എന്നിവരുടെ
യൊപ്പം സ്റ്റിത്സിനുവേണ്ടി സ്വര്‍ഗ്ഗലോകത്തേക്ക് യത്രയായിരുന്നു.

Friday, February 8, 2008

ഒറ്റവരികള്‍.

ഇല.ബോഡിലെ ഒരു വിഭാഗം തൊഴിലാളികള്‍ നടത്തിവരുന്ന സമരം
നീണ്ടുപോയപ്പോള്‍,പോഷകസംഘടനക്കുവേണ്ടി പാര്‍ട്ടി എറ്റെടുത്തു.
പാര്‍ട്ടിയുടെ ശക്തിദുര്‍ഗ്ഗമായ ജില്ലയില്‍ സമരം ശക്തമായി.ഓരോ ദിവ
സവും മുങ്കൂട്ടി പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി.പിക്കറ്റിങ്ങ്
വഴിയില്‍തടയല്‍,അട്ടിമറി,ഭീഷണി,ഇവയല്ലാം മുറയ്ക്ക് നടന്നു.

ഞങ്ങളുടേതിനുതൊട്ടാണു നേതാവിന്റെ താമസം.പുറമേ പ
രുക്കനാണെങ്കിലും ഉള്ളില്‍ നന്മയുള്ളവന്‍.ഭീഷണിയുടെ സ്വരത്തില്‍
സംസാരം.ഭാര്യയാകട്ടെ സ്നേഹസമ്പന്ന,സ്പെഷല്‍ എന്തുണ്ടാക്കിയാലും
ഒരോഹരി ഞങ്ങള്‍ക്കുള്ളത്.മൂത്തമകള്‍ പയ്യന്നൂര്‍ ഡിഗ്രിക്കു പഠിക്കുന്നു.
ഇളയത് മകന്‍.പത്തുവയസ്സിന്റെ വ്യത്യാസം,വൈകിയെത്തിയതുകൊണ്ടു
സ്നേഹക്കൂടുതല്‍,പേരു വിനയന്‍.മൂന്നില്‍ പഠിക്കുന്നു.സ്ക്കൂളില്ലാത്തപ്പോഴും
ഒഴിവു ദിവസ്സങ്ങളിലും ഞങ്ങളുടെ കൂടെ.ആവശ്യമുള്ളതൊക്കെ എടുത്തു
കഴിക്കും.പേന,പെന്‍സില്‍,പുസ്തകം എന്നിവ ചോദിക്കാതെതന്നെ
കൊണ്ടുപോകും.പുസ്തകം ഏട്ടി’ക്കുവേണ്ടിയാണു കൊണ്ടു പോകുന്നത്.
വിനയന്‍ അങ്ങിനെയാണു വിളിക്കുന്നത്,അതുകൊണ്ട് ഞങ്ങളും.

സമരം പാര്‍ട്ടിയേറ്റെടുത്ത സമയത്താണതുതുടഅങ്ങിയതു.
വടിവൊത്ത കയ്യക്ഷരത്തില്‍ ഒറ്റവരിക്കുറിപ്പ്,കറുത്ത മഷിയില്‍,പ്രിന്റി
ങ്ങ് തോറ്റുപോകുന്ന വിധത്തില്‍,പെങ്കുട്ടികള്‍ക്ക് ഇത്രയും നല്ല കയ്യക്ഷ
രം ഞാനാദ്യമായാണു കാണുന്നത്.’“ഇന്നു പിക്കറ്റിങ്ങ്’,’“നാളെ
വഴിയില്‍ തടയല്‍’.വായിച്ചുകഴിഞ്ഞ് മടക്കിത്തരുന്ന പുസ്തകത്തിന്റെ
ഏതെങ്കിലും പേജില്‍.അച്ഛന്റെ കയ്യില്‍ നിന്നു ചോര്‍ന്നു കിട്ടുന്നതാണ്.
അതൊന്നും തടയാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ലെങ്കിലും,അപകടങ്ങളി
ലൊന്നും ചെന്നു ചാടാതിരിക്കാ‍ന്‍ വളരെ സഹായമായി.

സമരം കഴിഞ്ഞിട്ടും കുറിപ്പു തുടര്‍ന്നു,കോളേജ് വിശേഷങ്ങള്‍,
അതെല്ലെങ്കില്‍ പുസ്തകത്തെക്കുറിച്ച്,അതുമല്ലെങ്കില്‍”ഇന്നത്തെ പായസം
ഞനുണ്ടാക്കിയതാണ്’.എല്ലാം ഒറ്റവരിയില്‍,ഒന്നിനും മറുപടി ആവശ്യമി
ല്ലാത്തവ.ബഷീര്‍,വീക്കെയെന്‍,എംടി,മാധവിക്കുട്ടീ എന്നിവര്‍ കഴിഞ്ഞു
ഒ വി വിജയന്‍,സേതു,മുകുന്ദന്‍ എന്നിവരിലേക്കു കയറിയപ്പോഴാണത്
സംഭവിച്ചത്.“എനിക്കു വിവാഹാലോചനകള്‍ വരുന്നു”.
പിന്നീട്ചെറുക്കനെക്കുറിച്ചുള്ള വിവരണങ്ങള്‍.”ചെറുക്കന്‍ ഇന്ദ്രന്‍സിനെ
പ്പോലിരിക്കുന്നു,”“മമ്മുക്കോയയെപ്പോലെ പല്ല്”“ചെറുക്കന്‍ കറുത്തിട്ടാണു
ദുബായിലാണു ജോലി’ അതുമല്ലെങ്കില്‍”വെളുത്തിട്ടാണു പക്ഷെ മുഖത്തു
രോമമില്ല’.ഓരൊ തവണയും എന്തെങ്കിലും കാര്യമുണ്ടാകും.

“ജയേട്ടനന്നെ വിവാഹം ചെയ്തുകൂടേ?”ആദ്യത്തെ ചോദ്യം.
ആചോദ്യത്തിനുമുന്നില്‍ ഞാന്‍ പരുങ്ങി.ഇതുവരെ ചിന്തിക്കാത്ത ഒരു കാ
ര്യം.ഏട്ടിക്കു പ്ലസ്സ് പോയന്റ്കളൊന്നുമില്ലെങ്കിലും കുറവുകളൊന്നുമില്ല.
എനിക്കെത്രയും പെട്ടെന്ന് വീട് പിടിക്കണം.വീട്ടുകാരുടെ എല്ലാ ആശയും
എന്നിലാണ്. ഈവിവാഹം എന്നെ ഇവിടെ തളച്ചിടും.മറുപടി മൌനത്തി
ലൊതുക്കി.പിന്നീട് എനിക്കുള്ളവിശേഷണങ്ങള്‍ ഒന്നൊന്നായ് വന്നു.
ഹ്രുദയത്തില്‍ തരി സ്നേഹമില്ലാത്തവന്‍,മറ്റുള്ളവരുടെ സ്നേഹം കാണാന്‍
കഴിവില്ലാത്തവന്‍,നീ ആരേയും വായിച്ചിട്ടില്ല,എന്നെ വെറുതെ വായിപ്പി
ക്കുകയായിരുന്നു.....പിന്നീട് വിനയന്‍ പുസ്തകങ്ങള്‍ കൊണ്ടു പോയില്ല.

ഞാനിവിടെ എത്തിയിയിട്ട് ഒന്നരക്കൊല്ലം കഴിഞ്ഞിരിക്കുന്നു,
താമസിയാതെ ഞാനിവിടെനിന്നു സ്ഥലം വിടും.ഏട്ടിയെക്കണ്ടു യാത്ര പറ
യാന്‍ പറ്റുമെന്നുപോലും തോന്നുന്നില്ല.വിനയനോട് ഞാന്‍ പറഞ്ഞിരുന്നു
എന്റെ തിരിച്ചു പോകലിനെക്കുറിച്ച്.പോരുന്നതിനു തലേ ദിവസ്സം ഏട്ടിയില്ലാ
ത്ത സമയത്ത് അച്ഛനേയും അമ്മയേയും കണ്ടു യാത്ര പറഞ്ഞു പോന്നു.
കോളേജ് വിട്ടുവന്നയുടനെ ഏട്ടിയും വിനയനും കൂടി വീട്ടില്‍ വന്നു.
പുസ്തകങ്ങള്‍ തിരഞ്ഞു അതില്‍നിന്നൊട്ത്തു.എന്റെ ആല്‍ബം തുറന്ന്
ഞാനും വിനയനും കൂടി നില്‍ക്കുന്ന ഫൊട്ടൊ ഇളക്കിയെടുത്തു പുസ്തകത്തില്‍
വെച്ചു.ഞാനിതൊന്നും കാണാത്തമട്ടില്‍ വാതിലില്‍ വന്നു പുറത്തോട്ടു നോ
ക്കി നില്‍ക്കുകയായിരുന്നു.പെട്ടെന്നുഏട്ടീ എന്റെ ഇടതു കയ്യിന്റെ നാലു വിരലു
കള്‍ കൂട്ടിപ്പിടിച്ചു.ഞാന്‍ ഒന്നും ചെയ്യാനാകാതെ മരവിച്ചു നിന്നു.

കുറച്ചുനേരത്തിനു ശേഷം എന്റെ കൈവിരലുകളോരോന്നായി വിട്ടു
പുസ്തകവുമെടുത്തവള്‍ പുറത്തേക്കോടി. ഏട്ടീ,ഏട്ടീ,എന്നു വിളിച്ചു വിനയന്‍
പുറകേ ചെന്നെങ്കിലും അവള്‍ തിരിഞ്ഞു നിന്നില്ല.പിറ്റേ ദിവസ്സം കാലത്ത്
വിനയന്‍ പുസ്തകം തിരികെ കൊണ്ടു വന്നു.ഞാന്‍ പേജുകള്‍ തിരക്കിട്ടുമറിച്ചു
നോക്കി.”കാത്തിരിക്കും അടുത്ത ജന്മത്തിലും” വീണ്ടും ഒരൊറ്റവരിക്കുറിപ്പ്.

Wednesday, February 6, 2008

ചെറിയ ചിലവില്‍ ഒരു പാഠം

"shall we call it a day''അസിസ്റ്റന്റ് ഡയറക്ടര്‍ ഷേണായി പറഞ്ഞു.
ചെറുകിട വ്യവസായം തുടങ്ങുന്നതിനു സഹായമായേക്കാവുന്ന ഒരു പഠനയാത്ര
യിലായിരുന്നു ഞങ്ങള്‍.സ്ഥലം ഹൈദരാബാദ്.രാവിലേ തുടങ്ങിയ സ്മാള്‍ സ്കേല്‍
ഇണ്ടസ്റ്റ്റിയുടെ സന്ദര്‍ശ്സനം അഞ്ചു മണിവരെ നീണ്ടു.പിന്നീട് ചാര്‍മിനാറില്‍‌‌.
സിമന്റ് കലര്‍ത്താതെ കുമ്മായത്തില്‍ തീര്‍ത്ത ഉയരം,മുകളില്‍ നിന്നാല്‍ ഹൈ
ദ്രബാദ് മുഴുവന്‍ കാണാം.കയറാന്‍ പ്രയാസം തോന്നിയില്ല ഇറങ്ങാന്‍ ഗുരുരാജ
ന്റെ സഹായം വേണ്ടി വന്നു.അവനാണു ടീമിലെ മലയാളി ഞാന്‍ കഴിഞ്ഞാല്‍.
വീട് കണ്ണൂര്‍.അടുത്തതായി വെജിറ്റേറിയന്‍ ഫുഡിനു വേണ്ടിയുള്ള തിരച്ചില്‍,
അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഷേണായിക്കും,വെങ്കിട്ടരാമനും അതു മസ്റ്റ്.
അതിനു വേണ്ടി കുറച്ചു വണ്ടി ഓടാനും തയ്യാര്‍.ഭാഗ്യത്തിനു പ്രധാനസ്ഥലങ്ങളി
ലല്ലാം ഒരു കാമത്ത് ഹോട്ടല്‍ കാണും ഇവിടെയും അതുണ്ട്.

എല്ലാപേരും ഊണ്‍ കഴിക്കാന്‍ കയറി.ഞാനും ഗുരുരാജനും പെട്ടെന്നു
ഊണുകഴിച്ചിറങ്ങി.അവനു ഊണിനു ശേഷം ഒരു ചായ പതിവുണ്ട്.അതവിടെയി
രുന്നാല്‍ കിട്ടില്ല.അവന്‍ പറഞ്ഞു ഞാന്‍ ഈ കോഴ്സ് കഴിഞ്ഞാല്‍ സതേണ്‍ റയില്‍
വേയില്‍ ജോലിക്കു ചേരും.ഷേണായ് സാര്‍ പറയാറുണ്ട് വ്യവസായികള്‍ക്ക്
അകാശമാണുപരിധി.sky is the limit. എന്റെ limit southern rail
way യാണ്.കേരളത്തില്‍ എങ്ങിനെയാണ് വല്ലതും ചെയ്യുക? നീ കണ്ടില്ലേ നമ്മള്‍
പൊയിടത്തല്ലാം,ധാരാളം വ്യാവസായികളുണ്ടു മലയാളികളായിട്ട്.എന്തുകൊണ്ട്
കേരളത്തില്‍ അവരിതുതുടങ്ങിയില്ല,? എല്ലാവരും പറഞ്ഞതു ഒരേ കാര്യം.
ചുവപ്പുനാട,പിന്നെ തൊഴില്‍ പ്രസ്നങ്ങളും.

സമയം രാത്രി എട്ടുമണിയായിക്കാണും.ഞാനും ഗുരുരാജനും തൊട്ടടു
ത്ത ബങ്കില്‍ നിന്നു ചായ കുടിച്ചു കൊണ്ടിരിക്കുന്നു.നല്ല രീതിയില്‍ വസ്ത്രം ധരിച്ച ഒരു
പയ്യന്‍ ഞങ്ങളുടെയടുത്തുവന്നു പറഞ്ഞു”ആ നില്‍ക്കുന്നതു എന്റെ പെങ്ങളാണു,
ഞങ്ങളുടെ കയ്യില്‍ നിന്നു വണ്ടിക്കൂലിക്കുള്ള കാശ് നഷ്ടപ്പെട്ടു.പത്തൊന്‍പതു രുപ
വേണം ഞങ്ങള്‍ക്കു നട്ടിലെത്താന്‍,സാറന്മാര്‍ക്കു ദയവുണ്ടായി ഞങ്ങളെ സഹായി
ക്കണം,അല്ലെങ്കില്‍ ഞാനും പെങ്ങളും ഈ സിറ്റിയില്‍ അകപ്പെട്ടുപോകും”.
ഞങ്ങള്‍ നോക്കിയപ്പോള്‍ ഒരു പതിനെട്ടു വയസ്സു തൊന്നിക്കുന്ന ഒരു പെങ്കുട്ടി വിളക്കു
കാലിനു താഴെയായി നില്‍ക്കുന്നു.ഞാനും ഗുരുരാജനും പത്തു രുപാ വീതം അവനു
കൊടുത്തു. അവര്‍ എങ്ങോട്ടോ പോയി.

ചയയുടെ കാശ് കൊടുക്കുമ്പോള്‍ കടക്കാരന്‍ പറഞ്ഞു” ഇതിവിടത്തെ
സ്ഥിരം ഏര്‍പ്പാടാണ് നിങ്ങള്‍ വിഡ്ഡികളായിരിക്കുന്നു”.
ഞാന്‍ പറഞ്ഞു”എനിക്കും അതു തോന്നിയതാണ്”.
ഉടനെ ഗുരുരാജന്‍ പറഞ്ഞു”ഞങ്ങളിപ്പോള്‍ ഒരു സ്റ്റഡി ടൂറിലാണ്,അതിന്റെ ഉദ്ദേശം
പഠനമാണു,കേവലം പത്തു രൂപക്കു ഇതിലും വലിയ ഏതു പാഠമാണു പഠിക്കാന്‍
കഴിയുക?.

പിറ്റേന്നു രാവിലെ വണ്ടിയില്‍ ആവഴി പൊയപ്പോള്‍ ഞാന്‍ കടയിലേക്കു നോക്കി.
ഇന്നലെ ഞങ്ങളില്‍ നിന്നു കാശ് വാങ്ങിയ പയ്യന്‍ ആകടയില്‍ നിന്നു ചായ ഉണ്ടാക്കി
കൊടുക്കുന്നു.ഞാനാലോചിച്ചു ആരാണു ഞങ്ങളെ കൂടുതല്‍ വിഡ്ഡികളാക്കിയത്?.

Tuesday, February 5, 2008

പെണ്ണു കാണല്‍

ഇരുമ്പനത്തെ ഒരു പകല്‍.ബ്രമ്മപുരം പനമ്പിള്ളിനഗര്‍ 110 കെവി ലൈനിന്റെ
പണി നടക്കുന്നു.ടവറുകള്‍ മിക്കവാറും നീര്‍ത്തിക്കഴിഞ്ഞു,വയര്‍ വലിയും കുറെ
കഴിഞ്ഞു.കേസ്സുകാരണം ഈ സൈറ്റിലെ പണി നീണ്ടു പോയതാണ്.പോലിസി
ന്റെ സാന്നിദ്ധ്യത്തിലാണു പണി തുടങ്ങി വെച്ചത്.ഇപ്പോള്‍ സ്റ്റബ് സെറ്റിങ്ങ് നട
ക്കുകയാണ്.നാലു കിണറുകള്‍ വാര്‍ത്ത് അതില്‍ കോണ്‍ക്രീറ്റ് നിറച്ചുകൊണ്ടിരി
രിക്കുന്നു.കടലില്‍ കല്ലിടുന്നതു പോലെ ഒരു പണി.നോക്കേണ്ട ചുമതല ദാസനും
എനിക്കുമാണ്.നോക്കിയതു കൊണ്ടും കാര്യമൊന്നുമില്ല.സിമന്റും മണലും നിറച്ച
ചാക്കുകള്‍ നിരത്തി വെച്ചിരിക്കുന്നു,ഏതാണു സിമന്റ് ഏതാണു മണല്‍ എന്നു
തിരിച്ചറിയുക പ്രയാസമാണ്.കോണ്ട്രാക്ട്രര്‍ സൂചന തന്നിരുന്നു മേലെ നിന്നുള്ള
സമ്മര്‍ദ്ദം കൊണ്ടു മാത്രമാണു ഞാന്‍ ഈ പണി ചെയ്യുന്നതു.ലാഭം ഉണ്ടയിട്ടല്ല.
എന്റെ പണിക്കാര്‍ വെറുതെ ഇരിക്കേണ്ടല്ലൊ.

ശരിയാണു ,എല്ലാം ചെറുപ്പക്കാര്‍,ചങ്കുറപ്പോടെ ചെയ്യേണ്ട പണിയാ
ണ്.കോണ്‍ക്രീറ്റുനിറച്ച ചട്ടിയുമായ് കിണറില്‍ മുങ്ങി മെല്ലെ താഴെയിട്ടു വരുന്നു.
ലൈന്‍ വലിക്കുകയാണെങ്കില്‍ അരയില്‍ കയര്‍ കെട്ടി ഇത്രയും ഉയരത്തില്‍ അവര്‍
കാണിക്കുന്ന വിരുതുകള്‍ എന്നും ഓര്‍മ്മയില്‍ നില്‍ക്കും.പലരും ചോദിക്കാറുണ്ട്
അവരെ ഇന്‍ഷുവര്‍ ചെയ്തിട്ടുണ്ടോയെന്നു.അപകടം പറ്റിയാല്‍ വേഗം ആസ്പ്പത്രി
യില്‍ എത്തിക്കാന്‍ പാകത്തില്‍ സൈറ്റില്‍ ഉണ്ടാകുന്ന വണ്ടിമാത്രമാണ് അവരുടെ
ഇന്‍ഷൂറന്‍സ്.

സൈറ്റിലെത്തിയാല്‍ ഭക്ഷണത്തിന്റെ കാര്യം ബുദ്ധിമുട്ടാണ്,ഏതെങ്കിലും
ഹോട്ടലില്‍ നിന്നു വാങ്ങിക്കും അടുത്ത വീടുകളില്‍ ഏതെങ്കിലിലും വച്ചു കഴിക്കും.
ദാസന്‍ ആ നാട്ടുകാരനാണു.അയാള്‍ക്കു പരിചയമുള്ള ഒരു വീട്ടിലാണു ഞങ്ങള്‍
ഉച്ചഭക്ഷണം കഴിക്കാറ്.അവിടെ പത്തുമുപ്പതുവയസ്സ് പ്രായം തൊന്നിക്കുന്ന ഒരു
സ്ത്രീയും അവരുടെ അഛനും മാത്രമാണുണ്ടായിരുന്നത്.അവരുടെ വിവാഹം കഴി
ഞ്ഞതാണ്.ഭര്‍ത്താവുമായി യോചിച്ചുപൊകാന്‍ പറ്റാത്തതുകൊണ്ടു വിവാഹ ബ
ന്ധം വേറ്പെടുത്തിയതാണ്.അഛന്റെ ചുമയും മൂളലും കേള്‍ക്കമെന്നല്ലാതെ ഞങ്ങ
ളിതുവരെ പുറത്തു കണ്ടിട്ടില്ല.

ഊണുകഴിഞ്ഞാല്‍ ദാസനു ഒരു മുറുക്കു പതിവുണ്ടു.എനിക്കും അതൊരു
ശീലമായി ,പുകയില കൂട്ടില്ലെന്നുമാത്രം.അന്നും ദാസന്‍ എനിക്കൊരു മുറുക്കാന്‍
തന്നു.കഴിച്ച ഉടനെ എനിക്കു തലചുറ്റും തളര്‍ച്ചയും തോന്നി.അവര്‍ തന്ന മോരും
കട്ടന്‍ ചായയും കഴിച്ചിട്ടൊരു കുറവും തോന്നിയില്ല.അവര്‍ എന്നെ ഒരു മുറിയില്‍
കിടത്തി.ദാസന്‍ പറഞ്ഞു”താന്‍ റെസ്റ്റെടുത്തു പതുക്കെ വന്നാല്‍ മതി,ഞാന്‍ സൈ
റ്റിലേക്കു പോകുന്നു”.ഞാനങ്ങിനെകിടന്നുറങ്ങിപ്പോയി.

ഉറക്കത്തില്‍ നെഞ്ചിനൊരു ഭാരവും ശ്വാസം മുട്ടുന്നതു പോലേയും തോന്നി.
കുറച്ചു വൈകി എഴുന്നേറ്റപ്പോള്‍ സമയം നാലായിരിക്കുന്നു.എന്റെ ഷര്‍ട്ടൂരി ഹാങ്ങ
റില്‍ ഇട്ടിരിക്കുന്നു.വീട്ടിനകത്തു ആരേയും കണ്ടില്ല.ഞാന്‍ സൈറ്റിലേക്കു വേഗം
നടന്നു,അവിടെയെത്തിയപ്പോള്‍ ദാസന്‍ ചോദിച്ചു’“നന്നായി ഉറങ്ങി അല്ലേ,
ക്ഷീണം മാറിയില്ലേ.’.അയാള്‍ എന്റെ നെഞ്ചിലും മുഖത്തും പറ്റിയ കണ്മഷിയുടേയും
കുങ്കുമത്തിന്റേയും പാടുകള്‍ ടവ്വല്‍ വാങ്ങി തുടച്ചു ഒരു കള്ളച്ചിരി ചിരിച്ചു.
ഞാന്‍ പറഞ്ഞു” ഇനി അവിടെ വെച്ചുള്ള ഊണിനു ഞാനില്ല” അരുതാത്തതെന്തോ
സംഭവിച്ച പോലെ’.

പിറ്റെ ദിവസ്സം ദാസ്സന്‍ പറഞ്ഞു “ആ സ്ത്രീ പുനര്‍വിവാഹത്തിനാലോചിക്കുന്നു,
നിങ്ങള്‍ ഒരു ക്രോണിക്ക് ബാച്ചിലറാണെന്നും,ആലോചനകള്‍ നടന്നു വരുന്നുണ്ടെന്നും.
ഞാനവരോടു പറഞ്ഞു.അവര്‍ക്കു നിങ്ങളെ ഇഷ്ടപ്പെട്ടു,നിങ്ങള്‍ക്കുകൂടീ ഇഷ്ടമായാല്‍
ഈ കല്യാണം നടത്താം”.പിന്നീട് ഞാനാസൈറ്റിലേക്കു പൊയിട്ടില്ല.

Sunday, February 3, 2008

എസ്കേപ്പ്

മേത്തന്‍,പോത്തു,വണ്ടിക്കാരന്‍ ഇവര്‍ക്ക് വിവരം കുറവാണെന്നാ‍ണു
മജീദ് പറയുക.ഇവര്‍ക്കു രണ്ടു പേര്‍ക്കുമിടയില്‍ എന്തിനാണൊരു
പോത്ത് എന്നു ചോദിച്ചാ‍ള്‍,പോത്തു അദ്ധ്വാനിക്കുന്നവരുടെ വര്‍ഗ്ഗത്തില്‍
പെട്ടതാണു.അദ്ധ്വാനി പണം ചോദിച്ചു വാങ്ങും.പോത്ത് കൂലിക്കു
ഭക്ഷണം എന്ന നിലയില്‍ പണിയുന്നു അതു മാത്രമേ വ്ത്യാസം ഉള്ളു.
ഇപ്പോല്‍ എന്റെ കാര്യമെടുക്കു രാവിലെ മുതല്‍ വൈകുന്നേരം വരെ
വണ്ടിയോടിച്ചാല്‍ മാസാവസാനം എന്താണു കിട്ടുക?രണ്ടായിരം രൂപ
അതില്‍ ബീഡി ചായ ബസ്സ് കൂലി കഴിച്ചെന്തു ബാക്കിയുണ്ടാകും?
മജീദ് ജനിച്ചതും വളര്‍ന്നതും മറാത്തയിലാണു,ക്ലാസ്സ് പതിനൊന്നു
വരെയും ഡ്രൈവിങ്ങുംപഠിച്ചതു മറാത്തിയിലാണ്.പ്രായപൂര്‍ത്തിയായപ്പോള്‍
സുന്ദരിയായ ഒരു ഹിന്ദു പെണ്ണിനേയും കൊണ്ടു കേരളത്തിലേക്കു പോന്നു.
ഇവിടെ വന്നു വാടകക്കൊരു വീടെടുത്തു പെണ്ണിന്റെ ആഭരണങ്ങള്‍ തീരും
വരെ സുഖമായി ജീവിച്ചു.ഒടുവില്‍ ഒരു കുഞ്ഞുണ്ടായപ്പോഴാണു ജോലിയെ
ക്കുറിച്ചോര്‍ത്തത് അപ്പൊഴേക്കും കടം കയറിത്തുടങ്ങിയിരുന്നു.
മജിദ് അല്‍പ്പം വൈകിയാണ് ഓഫീസില്‍ വരിക.വന്നയുടനെ ബക്ക
റ്റെടുത്തു റോഡിലെ പൈപ്പില്‍ നിന്നു വെള്ളം കോരി വണ്ടിയുടെ മുഖത്തും
ബോഡിയിലും വീശിയൊഴിക്കുന്നു.സിറ്റിന്നടിയില്‍ നിന്ന് തോര്‍ത്തെടുത്തു
തുടക്കുന്നു. പിഴിഞ്ഞ് സീറ്റും സ്റ്റിയറിങ്ങും വ്രിത്തിയാക്കുന്നു.ബാറ്ററിയും
റേഡിയെറ്ററും ചെക്ക് ചൈയ്ത് സ്ടിയറിങ്ങ് തൊട്ടു വണങ്ങി വണ്ടി സ്റ്റാര്‍ട്ടാക്കി
റൈസ് ചെയ്തു പുറ്ത്തേക്കു എടുത്തിടുന്നു.ഹാഫ് ഡോറിനു മുകളില്‍ക്കൂടി
തല നീട്ടി പറയുന്നു”വണ്ടി റെഡി’.
“എന്തൊക്കെയുണ്ടു മജീദേ വിശേഷങ്ങള്‍?’
വണ്ടിയുടെ മലവും മൂത്രവും തുടച്ച് നടക്കുന്നവര്‍ക്കെന്തു വിശേഷം സാറെ?
വിശേഷങ്ങള്‍ അവിടെ അവസാനിക്കേണ്ടതായിരുന്നു.പ്ക്ഷെ മജിദ്
തുടര്‍ന്നു,”കാലത്തേ ഭാര്യക്കു സുഖമില്ലായിരുന്നു അതാണു വരാന്‍ വൈകി
യത്”. വൈകി വരുന്ന്തിനുള്ള ഒരു എക്സ്യൂസ്സായിട്ടാണല്ലാവരും അതിനെ
കരുതിയത്.കാര്യം ശരിയായിരുന്നെന്നു പിന്നീടാണ് മനസ്സിലായത്.
കുഞ്ഞുണ്ടായതിനു ശേഷം അയാളുടെ ഭാര്യക്കു സമനില തെറ്റിയ പോലെ
യായി.അവള്‍ കുഞ്ഞിനെ മാത്രം നോക്കി നടക്കും.വീട്ടുകാര്യങ്ങളിലൊന്നും
തീരെ ശ്രദ്ധ ഇല്ലാതായി. അയാള്‍ വീട്ടുകാര്യങ്ങളല്ലാമേറ്റെടുത്തു.
വണ്ടിയോടിക്കാത്ത സമയങ്ങളില്‍ അയാള്‍ മറ്റുള്ളവരെ ഓഫീസ്
ജോലിയില്‍ സഹായിച്ചു.ഓഫീസിലെ എല്ലാ ഫങ്ങ്ഷനുകളിലും അയാള്‍
പങ്കു ചേര്‍ന്നു.മദ്യപിക്കാത്ത അയാള്‍ മദ്യപാനിയായി മാറി.ഒരു ദിവസം
വൈകി ഒരു ജീവനക്കാരനെ വീട്ടില്‍ കൊണ്ടു വിടാന്‍ പോയി.അവിടെ നിന്ന
യാള്‍ നന്നായ് മദ്യപിച്ചിരുന്നു.രാത്രിപോരുന്ന വഴിയില്‍ വണ്ടി ഒരു ബൈ
ക്കുമായിക്കൂട്ടിയടിച്ചു.അയാള്‍ക്കും വണ്ടിക്കും ഒന്നും പറ്റിയില്ലെങ്ങിലും
ബൈക്കുകാരന്റെ സ്ഥിതിമോശമായിരുന്നു.നാട്ടുകാരുടെ മര്‍ദ്ദനത്തില്‍
നിന്നു ഒഴിവാകാന്‍ അയാള്‍ വണ്ടിയില്‍നിന്നിറങ്ങി ബോധം നഷ്ടപ്പെട്ടവ
നേപ്പോലെ കമഴ്ന്നടിച്ചു കിടന്നു.ഓടിക്കൂടിയ നാട്ടുകാര്‍ പല പണി
നോക്കിയെങ്കിലും അയാളെ എഴുന്നേല്‍പ്പിക്കാന്‍ പറ്റിയില്ല.ദേഷ്യം
പൂണ്ട നാട്ടുകാര്‍ അയാളുടെ കാല്പാദം സിഗരറ്റു വെച്ചു പൊള്ളിച്ചു.
ഒടുവില്‍ പോലിസെത്തി അയാളെ കൊണ്ടുപോയി.പിറ്റെ ദിവസ്സം
ഞങ്ങള്‍ ചെന്നു ജ്യാമ്യത്തിലെടുത്തു. കുറച്ചു നളേക്കു അയാള്‍
ജോലിക്കു വന്നില്ല.കോണ്ട്രാക്ടര്‍ അയാളെ ജൊലിയില്‍ നിന്നും ഒഴിവാ
ക്കുകയും ചൈയ്തു.
പിന്നീടയാള്‍ കടമെട്ത്ത് ഒരു സെക്കനാന്റ് ടെമ്പൊ വാങ്ങി.
പലപ്പൊഴും ഞാന്‍ അയാളെ കണ്ടിരുന്നു.ചിലപ്പോള്‍ ടെമ്പൊയോടു
കൂടിയും ചിലപ്പോള്‍ അതില്ലാതെയും. ഓട്ടം കുറവായിരുന്നു. ആക്സിടന്റി
ന്റെ കേസ്സ് നടക്കുന്നുണ്ടയിരുന്നു.വിധി പറയുന്നതിന്റെ തലേ ദിവസ്സമാണത്
സംഭവിച്ചത്.ടെമ്പൊ തീ പിടിച്ച് മജീദ് മരിച്ചു.അതൊരാക്സിടന്റാണോ അതോ
ആല്‍മഹത്യയാണോ ആര്‍ക്കും പറയാന്‍ കഴിഞ്ഞില്ല.
കുറെ ദിവസ്സമ്മുന്‍പേതുടങ്ങി അയാള്‍ കാനില്‍ പെട്രോള്‍ വാങ്ങി സൂക്ഷിക്കന്‍
തുടങ്ങിയിരുന്നു.ടെമ്പോവിന്റെ ഡ്രൈവര്‍ ഇരിക്കുന്ന ഭാഗത്തെ വാതില്‍ പുറമേ
നിന്നു തുറക്കാന്‍ പറ്റാത്ത വിധത്തില്‍ ഹാന്റില്‍ ഊരി മാറ്റിയിരുന്നു.അതിനാലാ
ണു ആളെ രക്ഷിക്കാന്‍ കഴിയാതിരുന്നത്.മാസങ്ങള്‍ക്കുമുന്‍പു അയാള്‍ നല്ലൊരു
തുകക്കു ലൈഫ് ഇന്‍ഷുവര്‍ ചെയ്തിരുന്നു......

Friday, February 1, 2008

ചേന്നന്‍ വേഴ്സസ് ജോക്കര്‍

ഞാന്‍ അന്നു ക്ഷേമോദയം സ്ക്കൂളില്‍ രണ്ടാം തരത്തില്‍ പഠിക്കുന്നു.
വീട്ടില്‍ നിന്നു ഒരു കിലോമേറ്ററോളം ദൂരം വരും.പാടവും പറമ്പും
തോടും കടന്നാണ് പോക്കു വരവ്.വഴിക്കു ഒരു വലിയപറമ്പുണ്ട്
വടക്കും പടിഞ്ഞാറും നടവഴികള്‍,ഞങ്ങള്‍ വടക്കു നിന്നു കയറി
തെക്കേമൂലയില്‍ നിന്നു പടിഞ്ഞാറോട്ടിറങ്ങുന്നു.മാവും,പറങ്കിമാ
വും തുടങ്ങി എല്ലാ ഫല വ്രിക്ഷങ്ങളും നിറഞ്ഞു നില്‍ക്കുന്നു.വയ
സ്സായ ഒരു സ്ത്രീ മാത്രമാണവിടെ താമസ്സിക്കുന്നത്.മിക്ക സമയ
ത്തും വീടടഞ്ഞു കിടക്കും.ഭര്‍ത്താവ് സിലോണിലാണ്.കൊല്ല
ങ്ങള്‍ക്കുമുന്‍പ് പോയതാണ്,അവിടെ ഭാ‍ര്യയും കുട്ടികളും ഉണ്ടെ
ന്നാണറിവു.ചിലവിനുള്ള പണം അയച്ചു കൊടുക്കും.ഏറ്റവും ഒ
ടുവില്‍ മകളുടെ കല്യാണത്തിനു വന്നിരുന്നു.
മകളും കുട്ടികളും ഒഴിവു ദിവസ്സങ്ങളിലോ വെക്കേഷനിലോ
വരും,അപ്പോള്‍ മാത്രമാണു വീടുണരുക.പറമ്പില്‍ വീണുകിടക്കു
ന്നതെന്തായാലും ആള്‍ക്കാര്‍ കൊണ്ടു പൊകും.ഞങ്ങള്‍ക്കും സുഖ
മാണ്.മാങ്ങയും പേരക്കയുമല്ലാം പറിച്ചുതിന്നാം.തെക്കേവീട്ടില്‍
താമസ്സിക്കുന്ന ചേന്നനാണ് ശരിക്കും ഉള്ള ഉപഭോക്താവ്.വീണു
കിടക്കുന്നതുകൂടാതെ കയറിയും പറിച്ചെടുക്കും.വിറ്റു കള്ളും കഞ്ചാ
വും അടിക്കും.
പെട്ടെന്നൊരുദിവസ്സം സിലോണിലെ പൊറുതി മതിയാക്കി
കേശവേട്ടന്‍ വീട്ടില്‍ വരുന്നു.ഭാര്യയേയും കുട്ടികളേയും പേയ്ക് ചെ
യ്തു വെച്ചിട്ടുണ്ടെങ്കിലും കൂടെ കൊണ്ടു വന്നില്ല.തലമുടി ക്രോപ് ചെ
യ്തു കൊമ്പന്മീശയും വെച്ചു ഉണ്ടക്കണ്ണുകളുമായി മെലിഞ്ഞു കുറുതാ
യ ഒരു രൂപം.ഷര്‍ടും മുട്ടുവരെയുള്ള പാന്റും അതിനുമീതെ പഴയൊ
രു ഓവര്‍ കോട്ടും അതാണു വേഷം.ഒരു താക്കോല്‍ക്കൂട്ടം ,പേനാ
ക്കത്തി,നഖംവെട്ടി,ചെവിതോണ്ടി,പല്ലുകുത്തി മുതലായ മാരകാ
യുധങ്ങള്‍ അടങ്ങിയത് ഒരുകയ്യില്‍ .മറ്റേ കയ്യില്‍ എണ്ണയിട്ട് വ്രുത്തി
യാക്കിയ ഒരു എയര്‍ഗണ്ണും.പുറത്തിറങ്ങി നിന്നാല്‍ ഈച്ച പോലും
അതു വഴി പറക്കില്ല,ചേന്നനൊഴികെ.പൊതുജനം ഈ രൂപത്തി
നനുസരിച്ചു പേരു കൊടുത്തു വിളിക്കാന്‍ തുടങ്ങി”ജോക്കര്‍’.
തോക്കു വെറുതെ കൊണ്ടു നടക്കുന്നതാണു,പെല്ലറ്റില്ല,അതുകൊണ്ട്
പൊട്ടുമെന്ന പേടി വേണ്ട.ചേന്നനു ഈ രഹസ്യം അറിയാം,മറ്റുള്ള
വര്‍ക്കറിയുമൊ എന്നറിയില്ല.
ഒരു ദിവസ്സം കേശവേട്ടന്‍ ചേന്നനെ കളവ് മുതലു മായി പിടി
കൂടുന്നു,തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്നു.ചേന്നന്‍ കഞ്ചാവിന്റെ
ലഹരിയിലായതു കൊണ്ടും തോക്കു പൊട്ടില്ലെന്നു ഉറപ്പുള്ളതുകൊണ്ടും
ഉടുമുണ്ട് പൊക്കികാണിക്കുന്നു.”ഠേ’ചേന്നന്റെ മുന്നില്‍ നിന്നൊരു
കഷ്ണം തെറിച്ചു പോയി.ചോരകൊണ്ടഞ്ചു കളീ.സമയത്തിനാസ്പത്രിയില്‍
എത്തിയതുകൊണ്ടു ചേന്നന്‍ രക്ഷപ്പെട്ടെങ്ങിലും എടുക്കാത്ത കാശ്
പോലെയായി.
കേസ്സ് നടന്നു,വടക്ക് ഒരിടത്തുനടന്ന ഇതേ പോലെയുള്ള സംഭവ
ത്തിന്റെ വിധിയുദ്ധരിച്ചു ചിലവൊന്നുമില്ലാതെ തള്ളിപ്പൊയ്.സംഭവസമ
യത്ത് ചേന്നന്‍ ഉടുത്തിരുന്ന കള്ളിമുണ്ടു പരിശോധിച്ചപ്പോള്‍ രക്ത്തക്കറ
യല്ലാതെ ഉണ്ട കൊണ്ടുള്ള തുള അതിലില്ലായിരുന്നു.
ഇതിന്റെ ക്ലൈമാക്സും അതിനു ശേഷമുള്ള സംഭവങ്ങളും വളരെ കൊല്ല
ങ്ങള്‍ക്കു ശേഷം പലരില്‍നിന്നും കിട്ടിയതാണ്.ചരിത്രത്തോടതു എത്ര
ത്തോളം നീതി പുലര്‍ത്തുന്നു എന്നറിയില്ല....