മുണ്ടും ഷർട്ടും അല്ലെങ്കിൽ പാന്റും ഷർട്ടും.ഏതിനാണ് കൂടുതൽ മാന്യത?
വെള്ളക്കാർ നമുക്ക് തന്നു പോയ ഒരു ടൈറ്റ് ഡ്രസ്സിനപ്പൂറം വല്ലതുമ്മുണ്ടോ?
രണ്ടും ധരിക്കുന്ന ആളുകളുടെ ക്വാളിറ്റിയിൽ വ്യത്യാസം കാണാൻ സാധിക്കുമോ?
വളരെ നാളുകൾക്കു മുൻപ് ഉണ്ടായ ഒരു അനുഭവം പറയാം.
ഞാനും എന്റെ വീടിന്നടുത്തുള്ള ഒരു തടി മില്ലുകാരനും ലൈസൻസ് കയ്യിൽ
വെക്കാതെ മോട്ടോർ സൈക്കിൾ ഓടിച്ചതിനു കോടതി കയറേണ്ടി വന്നു.
കോടതിയിൽ ഹാജരായപ്പോൾ ഞാൻ പാന്റും മിൽ മുതലാളി മുണ്ടുമാണു
ധരിച്ചിരുന്നത്.ബഹു.കോടതി എനിക്കു നൂറു രൂപയും മറ്റേയാൾക്കു അൻപതു
രൂപയും പിഴയിട്ടു....
Wednesday, May 19, 2010
ജീവിതഭാരം

മാത്രുഭൂമി ആഴ്ചപ്പതിപ്പിലെ സെന്റെർ പേജിൽ നിന്നുള്ള ഒരു ദ്ര്ശ്യമാണിത്.
ആവശ്യത്തിലേറെ വലിപ്പമുള്ള ഭാര്യുയും ഒരു സൈക്കിളും,രണ്ടിനേയും ഒരുമിച്ചു നെരേയാക്കാൻ
പെടാപാടുപെടുന്ന ഭർത്താവും,ചിരിക്കാനും ചിന്തിക്കാനും ധാരാളം.ചിരിച്ചു കണ്ടയുടനെ,പിന്നെ
സമയം കിട്ടിയപ്പോഴൊക്കെ.ലോറൽ ആന്റ് ഹാർഡിയിൽ നിന്നുള്ള ഒരു സ്റ്റിൽ പൊലെ.
“സിപ്പോയ്”എന്നതിലേക്കാൾ ജീവിത ഭാരം എന്നല്ലേ ചേരുക?
Monday, May 17, 2010
ചെമ്പരത്തിപ്പൂവേ ചൊല്ലൂ......
ചെമ്പരത്തി, ചുവപ്പൂം ഇളമ്മഞ്ഞയും ഒരേ ചെടിയിൽ..
ചുവപ്പും ,വെളുപ്പൂം ,ഇളംചുകപ്പും ,ഇളമ്മഞ്ഞയും ഒന്നിച്ച് നട്ടതാണ് .കിളിർത്തത്
ഇളമ്മഞ്ഞ മാത്രം.പൂത്തതും ഇളം മഞ്ഞ പൂക്കൾ..വർഷങ്ങൾക്കു ശേഷം ഒരു
ചില്ലയിൽ ചുവന്ന പൂവു വിരിഞ്ഞു. പിന്നീട് ആചില്ലയിൽ ചുവന്നപൂക്കൾ മാത്രം.
പനമ്പിള്ളിനഗറിലേക്കു ടവർലൈൻ വലിക്കുമ്പോഴാണ് ചെമ്പരത്തിയോട് സ്നേഹം
തോന്നിത്തുടങ്ങിയത് .വീടുകൾക്കു മുന്നിൽ പല നിറത്തിലും തരത്തിലും..മറ്റേതു
പൂക്കൾക്കും പകരം വെക്കാൻ പറ്റിയവ.കൂടെ ജോലി ചെയ്യുന്ന മോഹനൻ എല്ലാ
തരത്തിലുള്ള ചെമ്പരത്തിയും വീട്ടിലേക്കു കൊണ്ടു പോകുമായിരുന്നു.അവ ഉണങ്ങി
യൊ അതോ കിളിർത്തു പൂവായോ എന്നു തിരക്കിയിട്ടില്ല.എങ്കിലും പൂത്തുലഞ്ഞ
ചെമ്പരത്തിയുടെ ഒരു തോട്ടം എന്റെ മനസ്സിൽ വാടാതെ നിൽക്കുന്നു.
കാര്യമായ ഒരുപരിചരണമില്ലെങ്കിലും വളർന്നു മനോഹരമായ പൂക്കൾ വിരിയു
ന്ന ഇവയെ നമ്മൾക്കൊന്നു പരിഗണിച്ചു കൂടേ?..
Friday, October 2, 2009
അപ്രിയ സത്യങ്ങൾ
ചെറിയ ഒരിടവേളക്കു ശേഷമാണ് പാന്റും ഷർട്ടും തയ്ക്കുവാനായി
സത്യേട്ടന്റെയടുത്ത് പോകുന്നത്.പഴകി ദ്രവിച്ച ഗോവണി കയറി
ഒന്നാം നിലയിലെത്തുമ്പോൾ ആദ്യം കാണുക മുറിക്കു മുൻപിൽ
മേശമേൽ നിരത്തിയിട്ട തുണികൾ മുറിക്കുന്ന സത്യേട്ടനെയാണ്.
ഇന്നാകാഴ്ചയില്ല.മുറി അടഞ്ഞുകിടക്കുന്നു.സ്ഥിരമായി പുറത്തു കിട
ക്കാറുള്ള മേശയും കലണ്ടറും കാണുന്നില്ല.കലണ്ടറിൽ നോക്കി പെൻ
സിൽ മാർക്കു ചെയ്താണ് തുന്നിതിരികെ തരുന്ന ദിവസ്സം തീരുമാനിക്കുക.
കടയുടെ മുൻപിൽ തൂക്കിയിട്ടുള്ള വെൽഫിറ്റ് എന്ന ബോർടും അപ്പ്രത്യക്ഷ
മായിരിക്കുന്നു. ഒരു നിമിഷം അസുഖകരമായ ചിലത് മനസ്സിലൂടെ പാഞ്ഞു.
തൊട്ടടുത്ത ചിട്ടിക്കമ്പനിയിൽ തിരക്കി. അയാൾ പറഞ്ഞു ഒരാഴ്ച
ക്കുമുൻപതുഷട്ടറിട്ടു.പുള്ളിക്കു എന്താണ് പറ്റിയത്?
ചിരിച്ചുകൊണ്ടായിരുന്നു മറുപടി,വയസ്സായില്ലേ?
കണ്ട്തുടങ്ങിയ നാൾ മുതൽ വലിയ മാറ്റങ്ങളൊന്നുമില്ലാത്ത വെളുത്ത് മെലി
ഞ്ഞ രൂപം. കാലത്തിനു വരുത്താൻ കഴിഞ്ഞത് മീശയിലും മുടിയിയിലും
കുറെ നര മാത്രം.കണ്ണടകൾ മാറി വന്നതു മാറ്റമാണെങ്കിൽ അതും.
വാതിൽപ്പഴുതിലൂടെ എന്തെങ്കിലും കാണാൻ കഴിയുമൊ എന്നു നോക്കി.
നിരന്തരം ചലിച്ചുകൊണ്ടിരുന്ന മെഷീനുകൾ , തയ്പ്പുകഴിഞ്ഞു തേയ്ച്ച്
തൂക്കിയിടാറുള്ള തുണിത്തരങ്ങൾ ,ഇല്ല ഒന്നും ഇല്ല.
തിരിച്ചിറങ്ങുമ്പോഴാണ് ശ്രദ്ധയിൽ പെട്ടത് മരം കൊണ്ടുള്ള ഗോവണിയുടെ
ഒരു പടി പൊളിഞ്ഞു വീഴാറായിരിക്കുന്നു.സൂക്ഷിച്ചിറങ്ങിയില്ലെങ്കിൽ ആള്
താഴെപ്പോകും. മൂന്നുപതിറ്റാണ്ടിലേറെ നീണ്ടകയറ്റിറക്കം ഇന്നിവിടെ വെച്ച
വസാനിക്കുന്നു.എന്നാണു തുടങ്ങിയതെന്നറിയില്ല. എങ്കിലും സത്യേട്ടൻ
തയ്ച്ച പാന്റും ഷർട്ടും മാത്രമേ അന്നുമുതൽ ഞാൻ ധരിച്ചിട്ടുള്ളു.
കേരളതിലായാലും പുറത്തായാലും പാന്റും ഷർട്ടും തയ്ക്കേണ്ടിവരുമ്പോൾ
ത്രിപ്രയാറിലെത്തി ഈ ഗൊവണി കയറുന്നു.
പതിവു പോലെ കുനിഞ്ഞു നിന്നു തുണി മുറിക്കുന്നതിനിടയിൽ തല നിവർ
ത്താതെ ചിരിച്ചു വിശേഷങ്ങൾ തിരക്കുന്നു. കട്ടിങ്ങ് കഴിഞ്ഞാൽ തുണി വാങ്ങി
അളന്നു നൊക്കുന്നു. അളവു ശരിയെങ്കിൽ പിന്നെ തുണിയെപ്പറ്റിയുള്ള അഭി
പ്രായമാണ്.നന്നെങ്കിൽ കൊള്ളാമെന്നും ചീത്തയെങ്കിൽ മോശമെന്നും
തീർത്തും പറയും.പേരുകേട്ട മില്ലിന്റേതാണെങ്കിൽ പോലും ഇതിനു മാറ്റമൊന്നു
മില്ല. പിന്നീടു തയ്ക്കാനുള്ള അളവെടുക്കൽ.അപ്പോഴും കമന്റുണ്ടാകും,
തടീ കൂടിയിരിക്കുന്നു അല്ലെങ്കിൽ കുറഞ്ഞിരിക്കുന്നു. മുന്നിലെ കലണ്ടറിൽ
നോക്കി ഒരു തിയ്യതി പറയും. പറഞ്ഞ ദിവസ്സങ്ങളിൽ എത്താൻ കഴിയാറില്ല.
എങ്കിലും ചെല്ലുമ്പോൾ പറയും അന്നു വരാതിരുന്നത് നന്നായി
ഒരിക്കൽ ഒരു സുഹ്ര്ത്തിനൊപ്പമാണ് തൈക്കുന്നതിനു ചെന്നത്.തുണി വാങ്ങി നീവ്ര്ത്തി
നോക്കി പതിവു പോലുള്ള അഭിപ്രായപ്രകടനം.സുഹ്രുത്തിന്റെ മുഖം വാടി.
പാന്റും ഷർടും അവന്റെ സംഭാവനയാണ്.
ത്യ്ച്ചത് വാങ്ങാൻ ചെന്നപ്പോഴാണറിഞ്ഞത്,സുന്ദരമായ ഒരു പാന്റും ഷർട്ടും എക്സ്റ്റ്റാ.
ഞാൻ ചോദിച്ചു എന്താണിത്? നിങ്ങളുടെ സുഹ്രുത്തു നിങ്ങൾക്കായി തൈപ്പിച്ചതാണ്.
അതിന്റെ തയ്യൽ ക്കൂലിയും തന്നിട്ടുണ്.
ചിലപ്പോൾ നമ്മൾ അറിയാതെ പറഞ്ഞു പോകുന്ന അപ്രിയ സത്യങ്ങളോ നിറ്ദ്ദോഷമായ
കമന്റുകളോ എന്തല്ലാം പ്രത്യഘാദങ്ങളാണുണ്ടാക്കുക!
ഒരു ഗുണഭോക്താവായ എനിക്ക് ജീവിതകാലം മുഴുവൻ ഓർത്ത്ചിരിക്കാനുള്ള
അവസരം മാത്രമായിരുന്നോ അതുണ്ടാക്കിയത്?
സത്യേട്ട്നും എന്റെ സുഹ്രുത്തുംഎപ്പോഴെങ്കിലും അതോർത്ത് ചിരിച്ചിട്ടുണ്ടാകുമോ?
Saturday, February 14, 2009
Thursday, September 4, 2008
തമിഴ് സുന്ദരി
അന്നു നാട്ടില്‍ അതൊരു അസാധാരണ സംഭവമായിരുന്നു.
തമിഴ് നാട്ടില്‍ നിന്നും സുന്ദരിയായ ഒരു ബ്രാമ്ണ സ്ട്രീയെ താഴ്ന്ന
ജാതിയില്‍ പെട്ടൊരുവന്‍ കൊണ്ടു വന്ന് കൂടെ താമസിപ്പിക്കുകയെന്നത്.
വേലു തൊഴില്‍ തേടിയാണു തമിഴ് നാട്ടില്‍ പോയത്.തിരിച്ചുവരവ്
ഒറ്റക്കായിരുന്നില്ല,കനകം എന്നൊരു സുന്ദരിയേയും കൂട്ടിയായിരുന്നു.
വെളുത്ത നിറവും ധാരാളം മുടിയും മൂക്കില്‍ ചുകന്ന കല്ലു വെച്ച മൂക്കുത്തിയും.
സംഗതിയുടെ നിറം കടുത്തതാകാന്‍ ഇതുതന്നെ ധാരാളമല്ലെ.
ഞങ്ങളന്നു സ്റ്റഡിസര്‍ക്കിളിന്റെ കീഴില്‍ ഒരു ലൈബ്രറി തട്ടിക്കൂട്ടിയിരുന്നു
തമിഴ് പുസ്തകങ്ങള്‍ ചോദിച്ച് അവര്‍ ലൈബ്രറിയില്‍ വന്നു തുടങ്ങി.
സംഭാവനയായിക്കിട്ടിയ കുറെ തമിഴ് പുസ്തകങ്ങള്‍ ആവശ്യക്കാരില്ലാതെ
അലമാരിയുടെ ഒരു മൂലയില്‍ അടുക്കി വെച്ചിരുന്നു.അതില്‍ നിന്ന് ഓരോ
ന്നെടുത്തു കൊടുക്കും.നല്ല വായനക്കാരി യായിരുന്നതുകൊണ്ട് അതു വലിയ
താമസമില്ലാതെ വായിച്ചു തീര്‍ന്നു.
തമിഴ് പുസ്തകങ്ങള്‍ സംഘടിപ്പിക്കുക അതത്ര എളുപ്പമുള്ള കാര്യമ
ല്ലല്ലോ.മലയാളം പുസ്തകം തന്നെ വാങ്ങാന്‍ സാധിക്കുന്നില്ല.പിന്നെ ഒരാള്‍ക്കു
വേണ്ടി തമിഴ് പുസ്തകം വാങ്ങുക നടപ്പുള്ള കാര്യമാണോ.ലൈബ്രറിയില്‍ വരവു
നിന്നെങ്കിലും പുറമെ കാണുമ്പോള്‍ അവര്‍ ചോദിക്കും”ചേട്ടാ തമിഴ് പുസ്തകം
വല്ലതും വന്നോ?”അതൊരു ഒഴിയാബാധയ്യായപ്പോള്‍ ഞാനവര്‍ക്കു വേണ്ടി
തമിഴ് പുസ്തകങ്ങള്‍ തിരക്കാന്‍ തുടങ്ങി.പലയിടത്തുനിന്നുമായ് കുറെ മാഗസിനു
കള്‍ കിട്ടി,അതുകൊടുത്തു തിരുമ്പോഴേക്കും ജോലി തിരക്കി എനിക്കു നാട്ടില്‍
നിന്നു പോകേണ്ടിയും വന്നു.
നാലഞ്ചുകൊല്ലത്തിനു ശേഷം നാട്ടില്‍തിരിച്ചെത്തിയെപ്പോഴേ
ക്കും ലൈബ്രറിക്ക് അതിന്റെ സ്വഭാവിക മരണം സംഭവിച്ചിരുന്നു.
കനകത്തിനും അവരുടെ ഭര്‍ത്താവ് നഷ്ട്പ്പെട്ടിരുന്നു.ഒരു പെങ്കുട്ടിയേയും അവരെ
ത്തന്നേയും സംരക്ഷിക്കേണ്ട ചുമതല അവരില്‍ വന്നു പെട്ടു.
മോളെ സ്കൂളില്‍ കൊണ്ടു വിടാനും തിരിച്ചു കൊണ്ടു വാരാനും അവര്‍ പോകുന്നതു
കാണാം.മുന്‍പില്‍ വന്നു പെട്ടാല്‍തന്നെ മുഖത്ത് നൊക്കുകയൊ പരിചയ ഭാവം
കാണിക്കുകയൊയില്ല.എന്തൊക്കേയൊ പിറുപിറുത്തുകൊണ്ടവര്‍ നടന്നു പൊകും.
കയ്യില്‍ എപ്പോഴും എന്തെങ്കിലും ഒരു മൂര്‍ച്ചയുള്ളൊരായുധം കാണും.
അവര്‍ക്ക് ഭ്രാന്താണെന്നെല്ലാവരും പറഞ്ഞു.
കുട്ടിയോടൊപ്പമുള്ള അവരുടെ പോക്കുവരവു അവള്‍ പ്ലസ് ടു പാസ്സാകുന്നതുവരെ
തുടര്‍ന്നു.നല്ല മുഖശ്രീയുള്ളകുട്ടിയായതുകൊണ്ടതിന്റെ വിവാഹവും നടന്നു.
കുറെ ദിവ്സ്സങ്ങള്‍ക്കു ശേഷം അവര്‍ വീട്ടില്‍ വന്നു.അവര്‍ പറഞ്ഞു”എനിക്കു
ഭ്രാന്തൊന്നുമില്ല് സാറെ.ഭ്രാന്തും മൂര്‍ച്ചയുള്ളൊരായുധവും എന്റെയും മകളുടേയും
രക്ഷക്കുള്ള ഒരു മറയായിരുന്നു.അഛനില്ലാത്ത ഒരു മകളെ വളര്‍ത്തിക്കൊണ്ടു
വരിക അത്ര എളുപ്പമാണോ ബന്ധുക്കളും സ്വന്തക്കാരും ഇല്ലാത്ത ഒരു നാട്ടില്‍?
സാറിന്റെ കയ്യില്‍ മലയാളം പുസ്തകം വല്ലതുമുണ്ടൊ വായിക്കാന്‍ തരാന്‍.
മകള്‍ മലയാളം പഠിക്കുന്നതോടൊപ്പം ഞാനും മലയാളം പഠിച്ചു ,ഇവിടെ തമിഴ്
പുസ്തകം കിട്ടാന്‍ ബുദ്ധിമുട്ടല്ലെ.”
അല്ലയോ തമിഴ് സുന്ദരീ നിന്റെ മുന്നില്‍ മലയാളി വീരാംഗനകള്‍ എത്ര നി
സ്സാരക്കാര്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു.
തമിഴ് നാട്ടില്‍ നിന്നും സുന്ദരിയായ ഒരു ബ്രാമ്ണ സ്ട്രീയെ താഴ്ന്ന
ജാതിയില്‍ പെട്ടൊരുവന്‍ കൊണ്ടു വന്ന് കൂടെ താമസിപ്പിക്കുകയെന്നത്.
വേലു തൊഴില്‍ തേടിയാണു തമിഴ് നാട്ടില്‍ പോയത്.തിരിച്ചുവരവ്
ഒറ്റക്കായിരുന്നില്ല,കനകം എന്നൊരു സുന്ദരിയേയും കൂട്ടിയായിരുന്നു.
വെളുത്ത നിറവും ധാരാളം മുടിയും മൂക്കില്‍ ചുകന്ന കല്ലു വെച്ച മൂക്കുത്തിയും.
സംഗതിയുടെ നിറം കടുത്തതാകാന്‍ ഇതുതന്നെ ധാരാളമല്ലെ.
ഞങ്ങളന്നു സ്റ്റഡിസര്‍ക്കിളിന്റെ കീഴില്‍ ഒരു ലൈബ്രറി തട്ടിക്കൂട്ടിയിരുന്നു
തമിഴ് പുസ്തകങ്ങള്‍ ചോദിച്ച് അവര്‍ ലൈബ്രറിയില്‍ വന്നു തുടങ്ങി.
സംഭാവനയായിക്കിട്ടിയ കുറെ തമിഴ് പുസ്തകങ്ങള്‍ ആവശ്യക്കാരില്ലാതെ
അലമാരിയുടെ ഒരു മൂലയില്‍ അടുക്കി വെച്ചിരുന്നു.അതില്‍ നിന്ന് ഓരോ
ന്നെടുത്തു കൊടുക്കും.നല്ല വായനക്കാരി യായിരുന്നതുകൊണ്ട് അതു വലിയ
താമസമില്ലാതെ വായിച്ചു തീര്‍ന്നു.
തമിഴ് പുസ്തകങ്ങള്‍ സംഘടിപ്പിക്കുക അതത്ര എളുപ്പമുള്ള കാര്യമ
ല്ലല്ലോ.മലയാളം പുസ്തകം തന്നെ വാങ്ങാന്‍ സാധിക്കുന്നില്ല.പിന്നെ ഒരാള്‍ക്കു
വേണ്ടി തമിഴ് പുസ്തകം വാങ്ങുക നടപ്പുള്ള കാര്യമാണോ.ലൈബ്രറിയില്‍ വരവു
നിന്നെങ്കിലും പുറമെ കാണുമ്പോള്‍ അവര്‍ ചോദിക്കും”ചേട്ടാ തമിഴ് പുസ്തകം
വല്ലതും വന്നോ?”അതൊരു ഒഴിയാബാധയ്യായപ്പോള്‍ ഞാനവര്‍ക്കു വേണ്ടി
തമിഴ് പുസ്തകങ്ങള്‍ തിരക്കാന്‍ തുടങ്ങി.പലയിടത്തുനിന്നുമായ് കുറെ മാഗസിനു
കള്‍ കിട്ടി,അതുകൊടുത്തു തിരുമ്പോഴേക്കും ജോലി തിരക്കി എനിക്കു നാട്ടില്‍
നിന്നു പോകേണ്ടിയും വന്നു.
നാലഞ്ചുകൊല്ലത്തിനു ശേഷം നാട്ടില്‍തിരിച്ചെത്തിയെപ്പോഴേ
ക്കും ലൈബ്രറിക്ക് അതിന്റെ സ്വഭാവിക മരണം സംഭവിച്ചിരുന്നു.
കനകത്തിനും അവരുടെ ഭര്‍ത്താവ് നഷ്ട്പ്പെട്ടിരുന്നു.ഒരു പെങ്കുട്ടിയേയും അവരെ
ത്തന്നേയും സംരക്ഷിക്കേണ്ട ചുമതല അവരില്‍ വന്നു പെട്ടു.
മോളെ സ്കൂളില്‍ കൊണ്ടു വിടാനും തിരിച്ചു കൊണ്ടു വാരാനും അവര്‍ പോകുന്നതു
കാണാം.മുന്‍പില്‍ വന്നു പെട്ടാല്‍തന്നെ മുഖത്ത് നൊക്കുകയൊ പരിചയ ഭാവം
കാണിക്കുകയൊയില്ല.എന്തൊക്കേയൊ പിറുപിറുത്തുകൊണ്ടവര്‍ നടന്നു പൊകും.
കയ്യില്‍ എപ്പോഴും എന്തെങ്കിലും ഒരു മൂര്‍ച്ചയുള്ളൊരായുധം കാണും.
അവര്‍ക്ക് ഭ്രാന്താണെന്നെല്ലാവരും പറഞ്ഞു.
കുട്ടിയോടൊപ്പമുള്ള അവരുടെ പോക്കുവരവു അവള്‍ പ്ലസ് ടു പാസ്സാകുന്നതുവരെ
തുടര്‍ന്നു.നല്ല മുഖശ്രീയുള്ളകുട്ടിയായതുകൊണ്ടതിന്റെ വിവാഹവും നടന്നു.
കുറെ ദിവ്സ്സങ്ങള്‍ക്കു ശേഷം അവര്‍ വീട്ടില്‍ വന്നു.അവര്‍ പറഞ്ഞു”എനിക്കു
ഭ്രാന്തൊന്നുമില്ല് സാറെ.ഭ്രാന്തും മൂര്‍ച്ചയുള്ളൊരായുധവും എന്റെയും മകളുടേയും
രക്ഷക്കുള്ള ഒരു മറയായിരുന്നു.അഛനില്ലാത്ത ഒരു മകളെ വളര്‍ത്തിക്കൊണ്ടു
വരിക അത്ര എളുപ്പമാണോ ബന്ധുക്കളും സ്വന്തക്കാരും ഇല്ലാത്ത ഒരു നാട്ടില്‍?
സാറിന്റെ കയ്യില്‍ മലയാളം പുസ്തകം വല്ലതുമുണ്ടൊ വായിക്കാന്‍ തരാന്‍.
മകള്‍ മലയാളം പഠിക്കുന്നതോടൊപ്പം ഞാനും മലയാളം പഠിച്ചു ,ഇവിടെ തമിഴ്
പുസ്തകം കിട്ടാന്‍ ബുദ്ധിമുട്ടല്ലെ.”
അല്ലയോ തമിഴ് സുന്ദരീ നിന്റെ മുന്നില്‍ മലയാളി വീരാംഗനകള്‍ എത്ര നി
സ്സാരക്കാര്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു.
Friday, August 1, 2008
ഉറക്കു മരുന്നു.
ബ്രിട്ടീഷ് ലൈബ്രറി അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുന്നു.
പത്രവാര്‍ത്ത.
വിലപ്പെട്ടതെന്തോ കൈമോശം വന്നുവെന്ന തോന്നല്‍.
തിരുവനന്തപുരത്തായിരുന്നപ്പോള്‍ അതിന്റെ പുസ്തക ഷെല്‍ഫുകള്‍ക്കിട
യില്‍ ചിലവാക്കിയ ഒഴിവു സമയങ്ങള്‍,വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസ്സില്‍
നിന്നും വിട്ടു പോകാത്ത പുസ്തകങ്ങളുടെ മണം,അവ നല്‍കിയ അറിവുകള്‍
ഇനിയൊരിക്കല്‍ക്കൂടി അനുഭവിക്കാന്‍ കഴിയില്ലല്ലോ.
റൂം മേറ്റായ കുര്യനുവേണ്ടിയാണു മെംബറായത്,അവനു ടെക്കനിക്കല്‍
ബുക്ക്സിലാണു താല്‍പ്പര്യം.ജോലി കിട്ടി തിരുവനന്തപുരത്തു വന്നപ്പോള്‍
താമസിക്കാനൊരിടം തന്നതവനാണു.ശാസ്തമംഗലത്തെ ന്യൂ കേരളാ ടൂറിസ്റ്റ്
ഹോമിലെ ഒറ്റമുറിയില്‍ പാചകവുമായി കൂടിയിരുന്ന അവന്‍ ഗ്യാസ് സ്റ്റ്വ്വും
പാത്രങ്ങളും മൂലയിലേക്കൊതുക്കി ഒരു കട്ടില്‍ പിടിച്ചിട്ടു തലചായ്ക്കാനൊരിടം
തന്നു.അവനാവശ്യപ്പെട്ടാല്‍ ഇതില്‍ക്കൂടുതല്‍ ചെയ്യേണ്ടതല്ലേ?
പാചകത്തിന്റെ കാര്യത്തില്‍ അവനൊറ്റയാനായിത്തന്നെ
നിന്നു,എന്റെ പാചകമൊന്നും നിനക്കു പിടിക്കില്ല അതായിരുന്നു ഭാഷ്യം.
പിന്നീടതു ശരിയാണെന്നെനിക്കും തോന്നി.ഒരിക്കലെങ്കിലും അവന്റെയടുപ്പില്‍
മാംസമല്ലാതെ പച്ചക്കറിയോ മത്സ്യമോ വേവുന്നതു കണ്ടിട്ടില്ല.
ഞായറാഴ്ച പള്ളിയിലേക്കിറങ്ങുമ്പോള്‍ എന്നെയും കൂട്ടും.പാളയം പള്ളിയില്‍
നിന്നിറങ്ങി ബീഫുമായാണു തിരികെ വരിക.അന്നത്തേക്കു കറി,പിറ്റേദിവസ്സം
റോസ്റ്റ്,അടുത്തദിവസ്സം ഫ്രൈ,പിന്നെ ഡബിള്‍ഫ്രൈ .അടുത്തതായി എന്തു
സംഭവിക്കുന്നു എന്നു ഞാന്‍ നോക്കാറില്ല.ഞാന്‍ കഴിക്കുന്ന ഹോട്ടലിലും ഇ
തൊക്കെത്തന്നെ അവസ്ഥ.പരിപ്പുവട അടുത്ത ദിവസ്സം രസവടയാകും,
പിന്നെ സാംബാറുവട,ശേഷം തൈരു വട.അതു കഴിഞ്ഞാലോ?...
“ഓരോ നിമിഷത്തിലും എത്രയെത്ര സാദ്ധ്യതകള്‍”
കുര്യനു തൊട്ടടുത്ത വോള്‍ട്ടേജ് സ്റ്റബിലൈസര്‍ ഉണ്ടക്കുന്ന കമ്പനി
യിലാണു ജോലി.കുര്യന്‍ പിന്നീട് “വിജില്‍”വോള്‍ട്ടേജ് സ്റ്റബിലൈസെര്‍ ഉണ്ടാ
ക്കി വിറ്റു നല്ല നിലയിലെത്തി.അഞ്ചുമണിക്കു ശേഷം കുര്യനും കൊച്ചൌസേപ്പും
വെള്ളയംബലത്തുള്ള എന്റെ ഓഫീസിലേക്കു വരും.കൊച്ചൌസേപ്പ് ചിറ്റിലപ്പി
ള്ളി “വീ ഗാര്‍ഡ്”സ്റ്റബിലൈസറില്‍ തുടങ്ങി തൊട്ടതല്ലാം പൊന്നാാക്കി അമ്യൂ
സ്മെന്റ് പാര്‍ക്കും കഴിഞ്ഞു സ്കൈ ഈസ് ദി ലിമിറ്റ് എന്നമട്ടില്‍ നില്‍ക്കുന്നു.
ഇടക്കിടെ അങ്ങേര്‍ പറയുമായിരുന്നു നിന്നെപ്പോലെ ഒരു സര്‍ക്കാര്‍ ജോലി
ഉണ്ടായിരുന്നെങ്കില്‍ ഈ അലച്ചില്‍ ഒഴിവാക്കാമായിരുന്നു.അങ്ങിനെ സംഭവി
ക്കാതിരുന്നതു എത്ര നന്നായി.
ബ്രിട്ടീഷ് ലൈബ്രറീ വരെ ഞാന്‍ അവരുടെ ഒപ്പം കൂടും.അവര്‍തംബാ
നൂരോ കിഴക്കേ കോട്ടയിലോ കറങ്ങി തിരികെ വരുമ്പോഴേക്കും ഞാന്‍ പുസ്തകമെ
ടുത്തു സെക്രട്ടറിയേറ്റു നടയില്‍ നില്‍ക്കും,കൊച്ചൌസേപ്പ് വീട്ടീലേക്കും
കുര്യനും ഞാനും മ്യൂസിയം വരെ തിരിച്ചുംനടക്കും.ഊണിനു സമയമാകുന്നതു വരെ
അവിടെ കിടന്നും ഇരുന്നും കഴിച്ചു കൂട്ടും.
രാത്രി ഊണിനുശേഷമാണു കുര്യന്റെ വായന തുടങ്ങുക.കിടന്നുകൊണ്ടാ
ണ് വായിക്കുക.ആദ്യമായി പുസ്തകങ്ങള്‍ ഓരോന്നായി മറച്ചു നോക്കും,അതില്‍ നി
ന്നും കട്ടി കൂടിയ ഒരെണ്ണമെടുത്ത് നെഞ്ചില്‍ വെച്ചാണ് തുടക്കം.അഞ്ചോ പത്തോ
മിനുറ്റുകള്‍ക്കുള്ളില്‍ “ട്ടേ” എന്ന ശബ്ദത്തോടെ പുസ്തകം മറിഞ്ഞു വീഴും,ഒപ്പം
കൂര്‍ക്കം വലിക്കുന്ന ശബ്ദവും കേള്‍ക്കാം.
പുസ്തകം ഒരു നല്ല ഉറക്കു മരുന്നാണെന്നു മനസ്സിലാക്കിയതങ്ങിനെയാണ്.
ഉറക്കക്കുറവുള്ള പലരോടും ഞാന്‍ പറയാറുണ്ട് ഉറങ്ങുന്നതിനുമുന്‍പു ഏതെങ്കിലും
കനമുള്ള പുസ്തകമെടുത്തു വായിക്കാന്‍.തെറ്റിദ്ധരിക്കാതിരിക്കാന്‍ കട്ടിയുള്ള എന്ന
വാക്കു ഒഴിവാക്കുകയാണു പതിവ്.
കുര്യനു വേണ്ടിയാണു തുടങ്ങിയതെങ്കിലും ഒരു പാട് നല്ല പുസ്തകങ്ങള്‍
എനിക്കു വായിക്കാന്‍ കഴിഞ്ഞു.ട്രാന്‍സ്ഫറായി തിരുവനന്തപുരം വിട്ടപ്പോഴും ഞാനതി
ന്റെ മെംബെര്‍ഷിപ്പ് ക്യാന്‍സില്‍ ചെയ്യാതെ മോഹന്‍ ദാസിനെ ഏല്‍പ്പിക്കുകയായി
രുന്നു,എന്നെങ്കിലും തിരികെ വരുമ്പോള്‍ എനിക്കുപയൊഗിക്കാമല്ലോ.ഇന്നുവരെ
അതിനു കഴിഞ്ഞില്ല എന്നു മാത്രം.
മ്യുസിയത്തിന്റെ പുല്‍ത്തകിടിയില്‍ രാത്രി കിടക്കുമ്പോള്‍ എന്നെ ഏറെ
ആകര്‍ഷിച്ചിട്ടുള്ളതു തൂമ്പായില്‍ നിന്നു തൊടുത്തു വിടുന്ന റോക്കറ്റുകളാണ്.മുന്നോ
ട്ടുള്ള കുതിപ്പില്‍ മനസ്സിലെ സോഫ്റ്റ് കോര്‍ണ്ണറുകള്‍ ഓരോന്നായി എരിഞ്ഞു തീര്‍ന്നു
കൊണ്ടിരിക്കുന്നു...
.
പത്രവാര്‍ത്ത.
വിലപ്പെട്ടതെന്തോ കൈമോശം വന്നുവെന്ന തോന്നല്‍.
തിരുവനന്തപുരത്തായിരുന്നപ്പോള്‍ അതിന്റെ പുസ്തക ഷെല്‍ഫുകള്‍ക്കിട
യില്‍ ചിലവാക്കിയ ഒഴിവു സമയങ്ങള്‍,വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസ്സില്‍
നിന്നും വിട്ടു പോകാത്ത പുസ്തകങ്ങളുടെ മണം,അവ നല്‍കിയ അറിവുകള്‍
ഇനിയൊരിക്കല്‍ക്കൂടി അനുഭവിക്കാന്‍ കഴിയില്ലല്ലോ.
റൂം മേറ്റായ കുര്യനുവേണ്ടിയാണു മെംബറായത്,അവനു ടെക്കനിക്കല്‍
ബുക്ക്സിലാണു താല്‍പ്പര്യം.ജോലി കിട്ടി തിരുവനന്തപുരത്തു വന്നപ്പോള്‍
താമസിക്കാനൊരിടം തന്നതവനാണു.ശാസ്തമംഗലത്തെ ന്യൂ കേരളാ ടൂറിസ്റ്റ്
ഹോമിലെ ഒറ്റമുറിയില്‍ പാചകവുമായി കൂടിയിരുന്ന അവന്‍ ഗ്യാസ് സ്റ്റ്വ്വും
പാത്രങ്ങളും മൂലയിലേക്കൊതുക്കി ഒരു കട്ടില്‍ പിടിച്ചിട്ടു തലചായ്ക്കാനൊരിടം
തന്നു.അവനാവശ്യപ്പെട്ടാല്‍ ഇതില്‍ക്കൂടുതല്‍ ചെയ്യേണ്ടതല്ലേ?
പാചകത്തിന്റെ കാര്യത്തില്‍ അവനൊറ്റയാനായിത്തന്നെ
നിന്നു,എന്റെ പാചകമൊന്നും നിനക്കു പിടിക്കില്ല അതായിരുന്നു ഭാഷ്യം.
പിന്നീടതു ശരിയാണെന്നെനിക്കും തോന്നി.ഒരിക്കലെങ്കിലും അവന്റെയടുപ്പില്‍
മാംസമല്ലാതെ പച്ചക്കറിയോ മത്സ്യമോ വേവുന്നതു കണ്ടിട്ടില്ല.
ഞായറാഴ്ച പള്ളിയിലേക്കിറങ്ങുമ്പോള്‍ എന്നെയും കൂട്ടും.പാളയം പള്ളിയില്‍
നിന്നിറങ്ങി ബീഫുമായാണു തിരികെ വരിക.അന്നത്തേക്കു കറി,പിറ്റേദിവസ്സം
റോസ്റ്റ്,അടുത്തദിവസ്സം ഫ്രൈ,പിന്നെ ഡബിള്‍ഫ്രൈ .അടുത്തതായി എന്തു
സംഭവിക്കുന്നു എന്നു ഞാന്‍ നോക്കാറില്ല.ഞാന്‍ കഴിക്കുന്ന ഹോട്ടലിലും ഇ
തൊക്കെത്തന്നെ അവസ്ഥ.പരിപ്പുവട അടുത്ത ദിവസ്സം രസവടയാകും,
പിന്നെ സാംബാറുവട,ശേഷം തൈരു വട.അതു കഴിഞ്ഞാലോ?...
“ഓരോ നിമിഷത്തിലും എത്രയെത്ര സാദ്ധ്യതകള്‍”
കുര്യനു തൊട്ടടുത്ത വോള്‍ട്ടേജ് സ്റ്റബിലൈസര്‍ ഉണ്ടക്കുന്ന കമ്പനി
യിലാണു ജോലി.കുര്യന്‍ പിന്നീട് “വിജില്‍”വോള്‍ട്ടേജ് സ്റ്റബിലൈസെര്‍ ഉണ്ടാ
ക്കി വിറ്റു നല്ല നിലയിലെത്തി.അഞ്ചുമണിക്കു ശേഷം കുര്യനും കൊച്ചൌസേപ്പും
വെള്ളയംബലത്തുള്ള എന്റെ ഓഫീസിലേക്കു വരും.കൊച്ചൌസേപ്പ് ചിറ്റിലപ്പി
ള്ളി “വീ ഗാര്‍ഡ്”സ്റ്റബിലൈസറില്‍ തുടങ്ങി തൊട്ടതല്ലാം പൊന്നാാക്കി അമ്യൂ
സ്മെന്റ് പാര്‍ക്കും കഴിഞ്ഞു സ്കൈ ഈസ് ദി ലിമിറ്റ് എന്നമട്ടില്‍ നില്‍ക്കുന്നു.
ഇടക്കിടെ അങ്ങേര്‍ പറയുമായിരുന്നു നിന്നെപ്പോലെ ഒരു സര്‍ക്കാര്‍ ജോലി
ഉണ്ടായിരുന്നെങ്കില്‍ ഈ അലച്ചില്‍ ഒഴിവാക്കാമായിരുന്നു.അങ്ങിനെ സംഭവി
ക്കാതിരുന്നതു എത്ര നന്നായി.
ബ്രിട്ടീഷ് ലൈബ്രറീ വരെ ഞാന്‍ അവരുടെ ഒപ്പം കൂടും.അവര്‍തംബാ
നൂരോ കിഴക്കേ കോട്ടയിലോ കറങ്ങി തിരികെ വരുമ്പോഴേക്കും ഞാന്‍ പുസ്തകമെ
ടുത്തു സെക്രട്ടറിയേറ്റു നടയില്‍ നില്‍ക്കും,കൊച്ചൌസേപ്പ് വീട്ടീലേക്കും
കുര്യനും ഞാനും മ്യൂസിയം വരെ തിരിച്ചുംനടക്കും.ഊണിനു സമയമാകുന്നതു വരെ
അവിടെ കിടന്നും ഇരുന്നും കഴിച്ചു കൂട്ടും.
രാത്രി ഊണിനുശേഷമാണു കുര്യന്റെ വായന തുടങ്ങുക.കിടന്നുകൊണ്ടാ
ണ് വായിക്കുക.ആദ്യമായി പുസ്തകങ്ങള്‍ ഓരോന്നായി മറച്ചു നോക്കും,അതില്‍ നി
ന്നും കട്ടി കൂടിയ ഒരെണ്ണമെടുത്ത് നെഞ്ചില്‍ വെച്ചാണ് തുടക്കം.അഞ്ചോ പത്തോ
മിനുറ്റുകള്‍ക്കുള്ളില്‍ “ട്ടേ” എന്ന ശബ്ദത്തോടെ പുസ്തകം മറിഞ്ഞു വീഴും,ഒപ്പം
കൂര്‍ക്കം വലിക്കുന്ന ശബ്ദവും കേള്‍ക്കാം.
പുസ്തകം ഒരു നല്ല ഉറക്കു മരുന്നാണെന്നു മനസ്സിലാക്കിയതങ്ങിനെയാണ്.
ഉറക്കക്കുറവുള്ള പലരോടും ഞാന്‍ പറയാറുണ്ട് ഉറങ്ങുന്നതിനുമുന്‍പു ഏതെങ്കിലും
കനമുള്ള പുസ്തകമെടുത്തു വായിക്കാന്‍.തെറ്റിദ്ധരിക്കാതിരിക്കാന്‍ കട്ടിയുള്ള എന്ന
വാക്കു ഒഴിവാക്കുകയാണു പതിവ്.
കുര്യനു വേണ്ടിയാണു തുടങ്ങിയതെങ്കിലും ഒരു പാട് നല്ല പുസ്തകങ്ങള്‍
എനിക്കു വായിക്കാന്‍ കഴിഞ്ഞു.ട്രാന്‍സ്ഫറായി തിരുവനന്തപുരം വിട്ടപ്പോഴും ഞാനതി
ന്റെ മെംബെര്‍ഷിപ്പ് ക്യാന്‍സില്‍ ചെയ്യാതെ മോഹന്‍ ദാസിനെ ഏല്‍പ്പിക്കുകയായി
രുന്നു,എന്നെങ്കിലും തിരികെ വരുമ്പോള്‍ എനിക്കുപയൊഗിക്കാമല്ലോ.ഇന്നുവരെ
അതിനു കഴിഞ്ഞില്ല എന്നു മാത്രം.
മ്യുസിയത്തിന്റെ പുല്‍ത്തകിടിയില്‍ രാത്രി കിടക്കുമ്പോള്‍ എന്നെ ഏറെ
ആകര്‍ഷിച്ചിട്ടുള്ളതു തൂമ്പായില്‍ നിന്നു തൊടുത്തു വിടുന്ന റോക്കറ്റുകളാണ്.മുന്നോ
ട്ടുള്ള കുതിപ്പില്‍ മനസ്സിലെ സോഫ്റ്റ് കോര്‍ണ്ണറുകള്‍ ഓരോന്നായി എരിഞ്ഞു തീര്‍ന്നു
കൊണ്ടിരിക്കുന്നു...
.
Subscribe to:
Posts (Atom)
